ടെൽ അവീവ്: ഗാസായിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം. ഖാൻ യൂനിസിലെ ഹമാസിന്റെ റോക്കറ്റ് നിർമാണകേന്ദ്രത്തിലും മിലിട്ടറി വളപ്പിലുമാണു യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അറിയിച്ചു.
തിങ്കളാഴ്ച ഹമാസിന്റെ നേതൃത്വത്തിൽ പലസ്തീൻകാർ അതിർത്തിയിൽ പ്രകടനങ്ങൾ നടത്തി ഇസ്രയേലിലേക്ക് തീബലൂണുകൾ പറത്തിയിരുന്നു. ഇതിനു മറുപടിയായാണു വ്യോമാക്രമണം.
ഞായറാഴ്ച ഇസ്രയേലിലെ ഏറ്റവും ശക്തമായ ജയിലുകളിലൊന്നിൽനിന്ന് ആറു പലസ്തീനി തടവുകാർ തുരങ്കം കുഴിച്ചു പുറത്തുചാടിയിരുന്നു. ഇവർക്കു പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഹമാസിന്റെ പ്രകടനം. തടവുകാരെ പിടികൂടാനായിട്ടില്ലെന്നാണു റിപ്പോർട്ട്. തടവുചാട്ടം ഇസ്രയേലിനു വലിയ നാണക്കേടായി. വെസ്റ്റ്ബാങ്ക് ഭരിക്കുന്ന ഫത്താ പാർട്ടി തടവുകാരുടെ കൃത്യത്തെ പ്രശംസിച്ചു.
തിങ്കളാഴ്ച ഹമാസിന്റെ നേതൃത്വത്തിൽ പലസ്തീൻകാർ അതിർത്തിയിൽ പ്രകടനങ്ങൾ നടത്തി ഇസ്രയേലിലേക്ക് തീബലൂണുകൾ പറത്തിയിരുന്നു. ഇതിനു മറുപടിയായാണു വ്യോമാക്രമണം.
ഞായറാഴ്ച ഇസ്രയേലിലെ ഏറ്റവും ശക്തമായ ജയിലുകളിലൊന്നിൽനിന്ന് ആറു പലസ്തീനി തടവുകാർ തുരങ്കം കുഴിച്ചു പുറത്തുചാടിയിരുന്നു. ഇവർക്കു പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഹമാസിന്റെ പ്രകടനം. തടവുകാരെ പിടികൂടാനായിട്ടില്ലെന്നാണു റിപ്പോർട്ട്. തടവുചാട്ടം ഇസ്രയേലിനു വലിയ നാണക്കേടായി. വെസ്റ്റ്ബാങ്ക് ഭരിക്കുന്ന ഫത്താ പാർട്ടി തടവുകാരുടെ കൃത്യത്തെ പ്രശംസിച്ചു.