ചെന്നൈ: അണ്ണാ ഡിഎംകെ പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനൻ(80) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നായിരുന്നു അന്ത്യം.
2007 മുതൽ അണ്ണാ ഡിഎംകെ പ്രസിഡീയം ചെയർമാനാണു മധുസൂദനൻ. ഇദ്ദേഹം ജീവിച്ചിരിക്കുന്നിടത്തോളം കാലം ആ പദവിയിലുണ്ടാകുമെന്നു മുൻ മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിരുന്നു. അണ്ണാ ഡിഎംകെ സ്ഥാപക നേതാക്കളിലൊരാളായ മധുസൂദനൻ മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്റെ ഉറ്റ അനുയായി ആയിരുന്നു.
ജയലളിതയുടെ മരണത്തെത്തുടർന്ന് അണ്ണാ ഡിഎംകെയിൽ പിളർപ്പുണ്ടായപ്പോൾ ഒ. പനീർശെൽവത്തിനൊപ്പമായിരുന്നു മധുസൂദനൻ നിലയുറപ്പിച്ചത്. എംജിആറിന്റെ മരണത്തെത്തുടർന്ന് അണ്ണാ ഡിഎംകെയിലുണ്ടായ പിളർപ്പിൽ ജയലളിതയ്ക്കൊപ്പമായിരുന്നു അദ്ദേഹം. ജയലളിത ആദ്യമായി മുഖ്യമന്ത്രിയായ 1991ൽ കൈത്തറി വകുപ്പ് കൈകാര്യം ചെയ്തത് മധുസൂദനനായിരുന്നു.
2007 മുതൽ അണ്ണാ ഡിഎംകെ പ്രസിഡീയം ചെയർമാനാണു മധുസൂദനൻ. ഇദ്ദേഹം ജീവിച്ചിരിക്കുന്നിടത്തോളം കാലം ആ പദവിയിലുണ്ടാകുമെന്നു മുൻ മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിരുന്നു. അണ്ണാ ഡിഎംകെ സ്ഥാപക നേതാക്കളിലൊരാളായ മധുസൂദനൻ മുൻ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്റെ ഉറ്റ അനുയായി ആയിരുന്നു.
ജയലളിതയുടെ മരണത്തെത്തുടർന്ന് അണ്ണാ ഡിഎംകെയിൽ പിളർപ്പുണ്ടായപ്പോൾ ഒ. പനീർശെൽവത്തിനൊപ്പമായിരുന്നു മധുസൂദനൻ നിലയുറപ്പിച്ചത്. എംജിആറിന്റെ മരണത്തെത്തുടർന്ന് അണ്ണാ ഡിഎംകെയിലുണ്ടായ പിളർപ്പിൽ ജയലളിതയ്ക്കൊപ്പമായിരുന്നു അദ്ദേഹം. ജയലളിത ആദ്യമായി മുഖ്യമന്ത്രിയായ 1991ൽ കൈത്തറി വകുപ്പ് കൈകാര്യം ചെയ്തത് മധുസൂദനനായിരുന്നു.