ന്യൂഡൽഹി: പെഗാസസ് വിഷയത്തിൽ ചർച്ച നിരസിച്ചതിനെ ത്തുടർന്നു ബഹളംവച്ച ആറ് തൃണമൂൽ കോണ്ഗ്രസ് എംപിമാരെ രാജ്യസഭയിൽനിന്നു സസ്പെൻഡ് ചെയ്തു. ഇന്നലെ ഒരു ദിവസത്തേക്കായിരുന്നു സസ്പെൻഷൻ. സസ്പെൻഷനു പിന്നാലെ സഭ നിർത്തിവച്ച ശേഷം പിന്നീട് ചേർന്നെങ്കിലും പ്രതിപക്ഷ ബഹളം തുടർന്നു. ലോക്സഭയിലും തുടർച്ചയായ 12-ാം ദിവസവും ഇതേ പ്രശ്നത്തിൽ സഭാ നടപടികൾ തടസപ്പെട്ടു.
തൃണമൂൽ എംപിമാരായ ഡോള സെൻ, ശാന്ത ഛേത്രി, അർപിത ഘോഷ്, മൗസം നൂർ, നദീമുൾ ഹഖ്, അബിർ രഞ്ജൻ ബിസ്വാസ് എന്നിവരെയാണു രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സസ്പെൻഡ് ചെയ്തത്. കോണ്ഗ്രസ്, സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളിലെ എംപിമാരും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചെങ്കിലും തൃണമൂൽ എംപിമാരെ മാത്രമാണു സസ്പെൻഡ് ചെയ്തത്.
പ്ലക്കാർഡുകളുമായുള്ള ബഹളം നിർത്തി സീറ്റിലേക്കു മടങ്ങാൻ സഭാധ്യക്ഷൻ നൽകിയ നിർദേശം ലംഘിച്ച എംപിമാർ സ്വയം പിൻവാങ്ങണമെന്നു നായിഡു ആവശ്യപ്പെട്ടെങ്കിലും ബഹളക്കാർ വഴങ്ങിയില്ല. നടുത്തളത്തിൽ ബഹളമുണ്ടാക്കുന്ന എംപിമാരെ പേരു വിളിച്ചു താക്കീതു ചെയ്യുന്നതായും നായിഡു പറഞ്ഞു.
ഉച്ചകഴിഞ്ഞ് രണ്ടിനു വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി ബഹളംവച്ചു.രാജ്യസഭയിൽ പുതിയ അംഗം ജവഹർ സർക്കാരിന്റെ സത്യപ്രതിജ്ഞയും രേഖകളുടെ സമർപ്പണവും കഴിഞ്ഞയുടൻ പെഗാസസ് ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി. മൂന്നു കാർഷിക ബില്ലുകളുടെ പേരിലുള്ള കർഷക സമരത്തെക്കുറിച്ച് നടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന സിപിഎമ്മിലെ വി. ശിവദാസൻ, എസ്പിയിലെ രാംഗോപാൽ യാദവ്, വിശ്വംഭർ പ്രസാദ് നിഷാദ് എന്നിവരുടെ ചട്ടം 267 അനുസരിച്ചുള്ള നോട്ടീസുകൾ തള്ളിയതായി ചെയർമാൻ വെങ്കയ്യ നായിഡു അറിയിച്ചു. എന്നാൽ വേറെ ചട്ടപ്രകാരം കർഷകപ്രശ്നം ചർച്ച ചെയ്യാമെന്ന് നായിഡു പറഞ്ഞു.
പെഗാസസ് ചർച്ച ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, സുഖേന്ദു റോയി, എളമരം കരീം, വി. ശിവദാസൻ, ബിനോയി വിശ്വം തുടങ്ങി 267 പേരുടെ നോട്ടീസുകൾ തള്ളിയതായും ചെയർമാൻ അറിയിച്ചു.
ഇതോടെയായിരുന്നു പ്രതിപക്ഷ എംപിമാർ നടുത്തളത്തിലെത്തി പതിവുപോലെ പ്രതിഷേധം തുടങ്ങിയത്. മിനിറ്റുകൾക്കകം ബഹളം വയ്ക്കുന്ന എംപിമാരെ സസ്പെൻഡ് ചെയ്തതായി പ്രഖ്യാപിച്ച് ഉച്ചകഴിഞ്ഞു രണ്ടു വരെ സഭ നിർത്തിവച്ചു. പിന്നീട് പാർലമെന്ററി ബുള്ളറ്റിനിലാണ് ആറ് എംപിമാരെ സസ്പെൻഡ് ചെയ്തതായി അറിയിച്ചത്.
ജോർജ് കള്ളിവയലിൽ
തൃണമൂൽ എംപിമാരായ ഡോള സെൻ, ശാന്ത ഛേത്രി, അർപിത ഘോഷ്, മൗസം നൂർ, നദീമുൾ ഹഖ്, അബിർ രഞ്ജൻ ബിസ്വാസ് എന്നിവരെയാണു രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സസ്പെൻഡ് ചെയ്തത്. കോണ്ഗ്രസ്, സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളിലെ എംപിമാരും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചെങ്കിലും തൃണമൂൽ എംപിമാരെ മാത്രമാണു സസ്പെൻഡ് ചെയ്തത്.
പ്ലക്കാർഡുകളുമായുള്ള ബഹളം നിർത്തി സീറ്റിലേക്കു മടങ്ങാൻ സഭാധ്യക്ഷൻ നൽകിയ നിർദേശം ലംഘിച്ച എംപിമാർ സ്വയം പിൻവാങ്ങണമെന്നു നായിഡു ആവശ്യപ്പെട്ടെങ്കിലും ബഹളക്കാർ വഴങ്ങിയില്ല. നടുത്തളത്തിൽ ബഹളമുണ്ടാക്കുന്ന എംപിമാരെ പേരു വിളിച്ചു താക്കീതു ചെയ്യുന്നതായും നായിഡു പറഞ്ഞു.
ഉച്ചകഴിഞ്ഞ് രണ്ടിനു വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി ബഹളംവച്ചു.രാജ്യസഭയിൽ പുതിയ അംഗം ജവഹർ സർക്കാരിന്റെ സത്യപ്രതിജ്ഞയും രേഖകളുടെ സമർപ്പണവും കഴിഞ്ഞയുടൻ പെഗാസസ് ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി. മൂന്നു കാർഷിക ബില്ലുകളുടെ പേരിലുള്ള കർഷക സമരത്തെക്കുറിച്ച് നടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന സിപിഎമ്മിലെ വി. ശിവദാസൻ, എസ്പിയിലെ രാംഗോപാൽ യാദവ്, വിശ്വംഭർ പ്രസാദ് നിഷാദ് എന്നിവരുടെ ചട്ടം 267 അനുസരിച്ചുള്ള നോട്ടീസുകൾ തള്ളിയതായി ചെയർമാൻ വെങ്കയ്യ നായിഡു അറിയിച്ചു. എന്നാൽ വേറെ ചട്ടപ്രകാരം കർഷകപ്രശ്നം ചർച്ച ചെയ്യാമെന്ന് നായിഡു പറഞ്ഞു.
പെഗാസസ് ചർച്ച ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, സുഖേന്ദു റോയി, എളമരം കരീം, വി. ശിവദാസൻ, ബിനോയി വിശ്വം തുടങ്ങി 267 പേരുടെ നോട്ടീസുകൾ തള്ളിയതായും ചെയർമാൻ അറിയിച്ചു.
ഇതോടെയായിരുന്നു പ്രതിപക്ഷ എംപിമാർ നടുത്തളത്തിലെത്തി പതിവുപോലെ പ്രതിഷേധം തുടങ്ങിയത്. മിനിറ്റുകൾക്കകം ബഹളം വയ്ക്കുന്ന എംപിമാരെ സസ്പെൻഡ് ചെയ്തതായി പ്രഖ്യാപിച്ച് ഉച്ചകഴിഞ്ഞു രണ്ടു വരെ സഭ നിർത്തിവച്ചു. പിന്നീട് പാർലമെന്ററി ബുള്ളറ്റിനിലാണ് ആറ് എംപിമാരെ സസ്പെൻഡ് ചെയ്തതായി അറിയിച്ചത്.
ജോർജ് കള്ളിവയലിൽ