ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോർത്തലിൽ പുതിയ വെളിപ്പെടുത്തൽ. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ഫോണ്‍ ചോർത്തിയിരുന്നതായി ‘ദ വയർ’ റിപ്പോർട്ട് ചെയ്തു. മലയാളിയായ അഭിഭാഷകൻ ആൽജോ ജോസഫിന്റെ ഫോണും ചോർത്തിയെന്നാണു റിപ്പോർട്ട്. ഇപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാണു ജസ്റ്റീസ് അരുണ്‍ മിശ്ര. പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കേയാണു പുതിയ വെളിപ്പെടുത്തൽ.
2010 സെപ്റ്റംബർ 18 മുതൽ 2018 സെപ്റ്റംബർ 19 വരെ ജസ്റ്റീസ് അരുണ്‍ മിശ്രയുടെ പേരിലുണ്ടായിരുന്ന ഫോണ്‍ നന്പറാണ് ഇപ്പോൾ ‘ദ വയർ’ പുറത്തുവിട്ടിരിക്കുന്ന പട്ടികയിലുള്ളത്. ജസ്റ്റീസ് മിശ്രയുടെ ഫോൺ 2019ൽ ചോർത്തിയെന്നാണു റിപ്പോർട്ട്. എന്നാൽ, ഈ രാജസ്ഥാൻ നന്പർ 2014 ഏപ്രിൽ 21ന് താൻ സറണ്ടർ ചെയ്തു എന്നാണു ജസ്റ്റീസ് അരുണ്‍ മിശ്ര വ്യക്തമാക്കിയിട്ടുള്ളത്. 2020 സെപ്റ്റംബറിലാണു ജസ്റ്റീസ് അരുണ്‍ മിശ്ര വിരമിച്ചത്. സുപ്രീംകോടതിയിലെ ഏറ്റവും തന്ത്രപ്രധാനമായ റിട്ട് സെക്ഷനിലെ രണ്ടു രജിസ്ട്രാർമാരുടെ നന്പറുകളും ചോർത്തി. എൻ.കെ. ഗാന്ധി, ടി.ഐ, രജ്പുത് എന്നിവരുടെ നന്പറുകളാണു പട്ടികയിലുള്ളത്. ഇതിൽ എൻ.കെ. ഗാന്ധി സർവീസിൽനിന്നു വിരമിച്ചു. ആയിരത്തിലധികം റിട്ട് പെറ്റീഷനുകളാണ് ഒരു വർഷം സുപ്രീംകോടതിയിൽ ഫയൽ ചെയ്യുന്നത്. ഇതിൽ പലതും രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളവയാണ്.
അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസി ലെ പ്രതിയായ യുകെ പൗരൻ ക്രിസ്റ്റ്യൻ മിഷേലിന്റെ അഭിഭാഷകനായിരുന്നു ആൽജോ ജോസഫ്.
2010 സെപ്റ്റംബർ 18 മുതൽ 2018 സെപ്റ്റംബർ 19 വരെ ജസ്റ്റീസ് അരുണ്‍ മിശ്രയുടെ പേരിലുണ്ടായിരുന്ന ഫോണ്‍ നന്പറാണ് ഇപ്പോൾ ‘ദ വയർ’ പുറത്തുവിട്ടിരിക്കുന്ന പട്ടികയിലുള്ളത്. ജസ്റ്റീസ് മിശ്രയുടെ ഫോൺ 2019ൽ ചോർത്തിയെന്നാണു റിപ്പോർട്ട്. എന്നാൽ, ഈ രാജസ്ഥാൻ നന്പർ 2014 ഏപ്രിൽ 21ന് താൻ സറണ്ടർ ചെയ്തു എന്നാണു ജസ്റ്റീസ് അരുണ്‍ മിശ്ര വ്യക്തമാക്കിയിട്ടുള്ളത്. 2020 സെപ്റ്റംബറിലാണു ജസ്റ്റീസ് അരുണ്‍ മിശ്ര വിരമിച്ചത്. സുപ്രീംകോടതിയിലെ ഏറ്റവും തന്ത്രപ്രധാനമായ റിട്ട് സെക്ഷനിലെ രണ്ടു രജിസ്ട്രാർമാരുടെ നന്പറുകളും ചോർത്തി. എൻ.കെ. ഗാന്ധി, ടി.ഐ, രജ്പുത് എന്നിവരുടെ നന്പറുകളാണു പട്ടികയിലുള്ളത്. ഇതിൽ എൻ.കെ. ഗാന്ധി സർവീസിൽനിന്നു വിരമിച്ചു. ആയിരത്തിലധികം റിട്ട് പെറ്റീഷനുകളാണ് ഒരു വർഷം സുപ്രീംകോടതിയിൽ ഫയൽ ചെയ്യുന്നത്. ഇതിൽ പലതും രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളവയാണ്.
അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസി ലെ പ്രതിയായ യുകെ പൗരൻ ക്രിസ്റ്റ്യൻ മിഷേലിന്റെ അഭിഭാഷകനായിരുന്നു ആൽജോ ജോസഫ്.