ന്യൂഡൽഹി: രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ചർച്ച പറ്റില്ലെന്ന കേന്ദ്രസർക്കാരിന്റെ ധാർഷ്ട്യവും അഹന്തയുമാണ് പാർലമെന്റ് സ്തംഭനത്തിനു കാരണമെന്ന് 19 പ്രതിപക്ഷ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ലോക്സഭയിലെയും രാജ്യസഭയിലെയും സ്തംഭനത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനു മാത്രമാണ്. തടസങ്ങൾക്കു കാരണം സംയുക്ത പ്രതിപക്ഷമാണെന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണമാണു സർക്കാർ നടത്തുന്നതെന്നും പ്രതിപക്ഷം ആരോ പിച്ചു.
പാർലമെന്ററി ജനാധിപത്യത്തെ ബഹുമാനിക്കണമെന്നും പെഗാസസ്, കർഷക സമരം അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും കേന്ദ്രസർക്കാരിനോടു നേതാക്കൾ ആവശ്യപ്പെട്ടു. ദേശസുരക്ഷാ പ്രശ്നങ്ങളുള്ള പെഗാസസ് വിഷയം ചർച്ച ചെയ്യണമെന്നും ചർച്ചയ്ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നുമുള്ള ആവശ്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉറച്ചുനിൽക്കുകയാണ്.
ലോക്സഭയിലെയും രാജ്യസഭയിലെയും സ്തംഭനത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനു മാത്രമാണ്. തടസങ്ങൾക്കു കാരണം സംയുക്ത പ്രതിപക്ഷമാണെന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണമാണു സർക്കാർ നടത്തുന്നതെന്നും പ്രതിപക്ഷം ആരോ പിച്ചു.
പാർലമെന്ററി ജനാധിപത്യത്തെ ബഹുമാനിക്കണമെന്നും പെഗാസസ്, കർഷക സമരം അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും കേന്ദ്രസർക്കാരിനോടു നേതാക്കൾ ആവശ്യപ്പെട്ടു. ദേശസുരക്ഷാ പ്രശ്നങ്ങളുള്ള പെഗാസസ് വിഷയം ചർച്ച ചെയ്യണമെന്നും ചർച്ചയ്ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നുമുള്ള ആവശ്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉറച്ചുനിൽക്കുകയാണ്.