ന്യൂഡൽഹി: ഡൽഹിയിൽ ഒൻപതു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിൽ രൂക്ഷ പ്രതിഷേധം. പെണ്‍കുട്ടിയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. മകളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് നീതി ഉറപ്പുവരുത്തുമെന്ന് രാഹുൽ പറഞ്ഞു.
അതിനിടെ ദളിത് ബാലികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയശേഷം മാതാപിതാക്കളുടെ അനുമതിയില്ലാതെ മൃതദേഹം ദഹിപ്പിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഡൽഹി സർക്കാർ പത്തു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ടു സിപിഎം നേതാവ് വൃന്ദ കാരാട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തയച്ചു.
പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ച ശ്മശാനത്തിലെ പുരോഹിതൻ അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡൽഹി കന്റോണ്‍മെന്റ് ഏരിയയിലെ പുരാനാ നംഗലിലാണ് ദാരുണ സംഭവം നടന്നത്. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ ശ്മശാനത്തിലെ കൂളറിൽനിന്ന് വെള്ളമെടുക്കാൻ പോയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. വൈകുന്നേരം ആറു മണിയോടെ, ശ്മശാനത്തിലെ പുരോഹിതനായ രാധേ ശ്യാം പെണ്‍കുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്കു വിളിച്ചുവരുത്തി പെണ്‍കുട്ടി മരിച്ച വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹവും കാണിച്ചുകൊടുത്തു. കൂളറിൽനിന്ന് വെള്ളമെടുക്കുന്പോൾ പെണ്‍കുട്ടിക്ക് വൈദ്യുതാഘാതമേറ്റതാണെന്നും പറഞ്ഞു.
പെണ്‍കുട്ടിയുടെ മൃതദേഹവുമായി കുടുംബം പുറത്തേക്കുകടക്കാൻ ശ്രമിച്ചെങ്കിലും നാലുപേരും ചേർന്ന് തടഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്താൽ കുട്ടിയുടെ അവയവങ്ങൾ മോഷ്ടിക്കപ്പെടുമെന്ന് പറഞ്ഞ് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും ഉടൻ സംസ്കാരം നടത്തണമെന്ന് നിർദേശിക്കുകയുമായിരുന്നു. പ്രതികളെ നുണ പരിശോധയനക്ക് വിധേയമാക്കുമെന്ന് സൗത്ത് ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഇൻകിത് പ്രതാപ് സിംഗ് പറഞ്ഞു.
അതിനിടെ ദളിത് ബാലികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയശേഷം മാതാപിതാക്കളുടെ അനുമതിയില്ലാതെ മൃതദേഹം ദഹിപ്പിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഡൽഹി സർക്കാർ പത്തു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ടു സിപിഎം നേതാവ് വൃന്ദ കാരാട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തയച്ചു.
പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ച ശ്മശാനത്തിലെ പുരോഹിതൻ അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡൽഹി കന്റോണ്‍മെന്റ് ഏരിയയിലെ പുരാനാ നംഗലിലാണ് ദാരുണ സംഭവം നടന്നത്. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ ശ്മശാനത്തിലെ കൂളറിൽനിന്ന് വെള്ളമെടുക്കാൻ പോയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. വൈകുന്നേരം ആറു മണിയോടെ, ശ്മശാനത്തിലെ പുരോഹിതനായ രാധേ ശ്യാം പെണ്‍കുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്കു വിളിച്ചുവരുത്തി പെണ്‍കുട്ടി മരിച്ച വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹവും കാണിച്ചുകൊടുത്തു. കൂളറിൽനിന്ന് വെള്ളമെടുക്കുന്പോൾ പെണ്‍കുട്ടിക്ക് വൈദ്യുതാഘാതമേറ്റതാണെന്നും പറഞ്ഞു.
പെണ്‍കുട്ടിയുടെ മൃതദേഹവുമായി കുടുംബം പുറത്തേക്കുകടക്കാൻ ശ്രമിച്ചെങ്കിലും നാലുപേരും ചേർന്ന് തടഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്താൽ കുട്ടിയുടെ അവയവങ്ങൾ മോഷ്ടിക്കപ്പെടുമെന്ന് പറഞ്ഞ് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയും ഉടൻ സംസ്കാരം നടത്തണമെന്ന് നിർദേശിക്കുകയുമായിരുന്നു. പ്രതികളെ നുണ പരിശോധയനക്ക് വിധേയമാക്കുമെന്ന് സൗത്ത് ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഇൻകിത് പ്രതാപ് സിംഗ് പറഞ്ഞു.