ടോക്കിയോ: ഒളിന്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യയുടെ സ്വപ്നക്കുതിപ്പ് സെമി ഫൈനലിൽ അവസാനിച്ചു. ഒളിന്പിക് ഹോക്കി ചരിത്രത്തിലെ ആദ്യ ഫൈനൽ പ്രവേശനമെന്ന ഇന്ത്യയുടെ മോഹം അർജന്റീന തകർത്തു. ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള അർജന്റീന 2-1ന് ഇന്ത്യയെ തോൽപ്പിച്ചു. ലീഡ് നേടിയശേഷമാണ് ഇന്ത്യയുടെ തോൽവി. അർജന്റീന ക്യാപ്റ്റൻ മരിയ നോയൽ ബാരിയോന്യൂവോ (18, 37) ഇരട്ടഗോളോടെ അർജന്റീനയ്ക്കു ജയമൊരുക്കി.
കന്നി മെഡലെന്ന സ്വപ്നവുമായി ഇന്ത്യ നാളെ വെങ്കല പോരാട്ടത്തിനു ബ്രിട്ടനെ നേരിടും. 1980 മോസ്കോ ഒളിംപിക്സിൽ നേടിയ നാലാം സ്ഥാനമാണ് ഇന്ത്യയുടെ ഇതിനു മുൻപുള്ള മികച്ച പ്രകടനം. കലാശപ്പോരിൽ നെതർലൻഡ്സാണ് അർജന്റീനയുടെ എതിരാളികൾ. ആദ്യ സെമിയിൽ നെതർലൻഡ്സ് 5-1 ബ്രിട്ടനെ തോൽപ്പിച്ചു.
സെമി ഫൈനലിൽ തോറ്റ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ഇന്ന് വെങ്കല മെഡലിനായി ജർമനിയെ നേരിടും. 1980നുശേഷം ഒരു മെഡലാണു പുരുഷ ടീം ലക്ഷ്യമിടുന്നത്. 1980ലെ മോസ്കോ ഒളിന്പിക്സിൽ ഇന്ത്യക്കു സ്വർണമായിരുന്നു.
പോരാടി, വീണു...
12:43 AM Aug 05, 2021 | Deepika.com