കാബൂൾ: അഫ്ഗാനിസ്ഥാനിൽ തേരോട്ടം തുടരുന്ന താലിബാൻ, പ്രതിരോധമന്ത്രി ബിസ്മില്ലാ ഖാൻ മുഹമ്മദിയുടെ കാബൂളിലെ വസതിയിൽ നടത്തിയ ആക്രമണത്തിൽ അഞ്ചു ഭീകരർ അടക്കം 13 മരണം. ബിസ്മില്ലാ ഖാൻ വസതിയിൽ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ സുരക്ഷിതമായി ഒഴിപ്പിച്ചുമാറ്റി. 20 പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അതീവ സുരക്ഷാമേഖലയായ ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന വസതിയിൽ ചൊവ്വാഴ്ച രാത്രി കടന്ന ഭീകരർ ചാവേർ കാർബോംബ് സ്ഫോടനം നടത്തിയശേഷം വെടിവയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ സുരക്ഷാസേന മൂന്നു മണിക്കൂർ നീണ്ട പോരാട്ടത്തിലാണ് ആക്രമണം അവസാനിപ്പിച്ചത്.
അഞ്ചു ഭീകരരാണ് ആക്രമണം നടത്തിയതെന്നും എല്ലാവരും കൊല്ലപ്പെട്ടുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാൻ, ഉന്നത നേതാക്കൾക്കെതിരേ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണി മുഴക്കി.
യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യ സേന അഫ്ഗാനിസ്ഥാൻ വിടാൻ തുടങ്ങിയതോടെ രാജ്യം പിടിച്ചെടുക്കാൻ തുടങ്ങിയ താലിബാൻ, അഫ്ഗാൻ സർക്കാരിന്റെ ഹൃദയകേന്ദ്രത്തിൽ തന്നെ ആക്രമണം നടത്തി തങ്ങൾക്കു യാതൊരു കൂസലുമില്ലെന്നു തെളിയിച്ചിരിക്കുകയാണ്. സർക്കാർ കാര്യാലയങ്ങളും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിലുണ്ടായ ആക്രമണം അഫ്ഗാൻ സർക്കാരിന്റെ ദുർബലാവസ്ഥയാണു വെളിപ്പെടുത്തുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അഫ്ഗാനിസ്ഥാന്റെ ഒട്ടുമുക്കാൽ പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്നാണു താലിബാൻ അവകാശപ്പെടുന്നത്. പാക്കിസ്ഥാൻ, ഇറാൻ, താജിക്കിസ്ഥാൻ അതിർത്തി പോസ്റ്റുകൾ അവർ നേരത്തേ പിടിച്ചെടുത്തിരുന്നു. തെക്കൻ പ്രവിശ്യയായ ഹെൽമന്ദിന്റെ തലസ്ഥാനമായ ലഷ്കർഗാഹ് പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണു താലിബാൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യുഎസ്-ബ്രിട്ടീഷ് സൈനിക നടപടികളുടെ കേന്ദ്രമായിരുന്ന ഹെൽമന്ദിൽ വിജയിക്കുന്നതു താലിബാന് കൂടുതൽ ഊർജം പകരും.
താലിബാനും സർക്കാർ സേനയും തമ്മിലുള്ള പോരാട്ടം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു. ലഷ്കർഗാഹിലടക്കം വ്യാപകമായി സിവിലിയന്മാർ കൊല്ലപ്പെടുന്ന പശ്ചാത്തലത്തിലാണിത്.
ഇന്ത്യൻ നിർമിത അണക്കെട്ട് തകർക്കാനുള്ള ശ്രമം പരാജയപ്പെടുത്തി
കാബൂൾ: ഹെരാത്ത് പ്രവിശ്യയിൽ ഇന്ത്യ നിർമിച്ചു നല്കിയ സൽമ അണക്കെട്ട് തകർക്കാൻ താലിബാൻ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയെന്ന് അഫ്ഗാൻ പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. താലിബാന്റെ ഭാഗത്ത് വൻ ആൾനാശം ഉണ്ടായെന്നു പ്രതിരോധ മന്ത്രാലയം വക്താവ് ഫവാദ് അമാൻ ട്വീറ്റ് ചെയ്തു.
ഹെരാത്തിലെ ചെഷ്തെ ഷരീഫ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ടിനെ ‘ഇന്ത്യ- അഫ്ഗാൻ സൗഹൃദ അണക്കെട്ട്’ എന്നാണു വിളിക്കുന്നത്.
വൈദ്യുതിക്കും ജലസേചനത്തിനും ഉപയോഗിക്കുന്ന ഇത് അഫ്ഗാനിസ്ഥാനിലെ വലിയ അണക്കെട്ടുകളിൽ ഒന്നും ഇന്ത്യ അവിടെ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച പദ്ധതികളിൽ ഒന്നുമാണ്. കഴിഞ്ഞമാസവും അണക്കെട്ടിനു നേർക്ക് ആക്രമണം ഉണ്ടായിരുന്നു.
അതീവ സുരക്ഷാമേഖലയായ ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന വസതിയിൽ ചൊവ്വാഴ്ച രാത്രി കടന്ന ഭീകരർ ചാവേർ കാർബോംബ് സ്ഫോടനം നടത്തിയശേഷം വെടിവയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ സുരക്ഷാസേന മൂന്നു മണിക്കൂർ നീണ്ട പോരാട്ടത്തിലാണ് ആക്രമണം അവസാനിപ്പിച്ചത്.
അഞ്ചു ഭീകരരാണ് ആക്രമണം നടത്തിയതെന്നും എല്ലാവരും കൊല്ലപ്പെട്ടുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാൻ, ഉന്നത നേതാക്കൾക്കെതിരേ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണി മുഴക്കി.
യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യ സേന അഫ്ഗാനിസ്ഥാൻ വിടാൻ തുടങ്ങിയതോടെ രാജ്യം പിടിച്ചെടുക്കാൻ തുടങ്ങിയ താലിബാൻ, അഫ്ഗാൻ സർക്കാരിന്റെ ഹൃദയകേന്ദ്രത്തിൽ തന്നെ ആക്രമണം നടത്തി തങ്ങൾക്കു യാതൊരു കൂസലുമില്ലെന്നു തെളിയിച്ചിരിക്കുകയാണ്. സർക്കാർ കാര്യാലയങ്ങളും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിലുണ്ടായ ആക്രമണം അഫ്ഗാൻ സർക്കാരിന്റെ ദുർബലാവസ്ഥയാണു വെളിപ്പെടുത്തുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അഫ്ഗാനിസ്ഥാന്റെ ഒട്ടുമുക്കാൽ പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്നാണു താലിബാൻ അവകാശപ്പെടുന്നത്. പാക്കിസ്ഥാൻ, ഇറാൻ, താജിക്കിസ്ഥാൻ അതിർത്തി പോസ്റ്റുകൾ അവർ നേരത്തേ പിടിച്ചെടുത്തിരുന്നു. തെക്കൻ പ്രവിശ്യയായ ഹെൽമന്ദിന്റെ തലസ്ഥാനമായ ലഷ്കർഗാഹ് പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണു താലിബാൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യുഎസ്-ബ്രിട്ടീഷ് സൈനിക നടപടികളുടെ കേന്ദ്രമായിരുന്ന ഹെൽമന്ദിൽ വിജയിക്കുന്നതു താലിബാന് കൂടുതൽ ഊർജം പകരും.
താലിബാനും സർക്കാർ സേനയും തമ്മിലുള്ള പോരാട്ടം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു. ലഷ്കർഗാഹിലടക്കം വ്യാപകമായി സിവിലിയന്മാർ കൊല്ലപ്പെടുന്ന പശ്ചാത്തലത്തിലാണിത്.
ഇന്ത്യൻ നിർമിത അണക്കെട്ട് തകർക്കാനുള്ള ശ്രമം പരാജയപ്പെടുത്തി
കാബൂൾ: ഹെരാത്ത് പ്രവിശ്യയിൽ ഇന്ത്യ നിർമിച്ചു നല്കിയ സൽമ അണക്കെട്ട് തകർക്കാൻ താലിബാൻ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയെന്ന് അഫ്ഗാൻ പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. താലിബാന്റെ ഭാഗത്ത് വൻ ആൾനാശം ഉണ്ടായെന്നു പ്രതിരോധ മന്ത്രാലയം വക്താവ് ഫവാദ് അമാൻ ട്വീറ്റ് ചെയ്തു.
ഹെരാത്തിലെ ചെഷ്തെ ഷരീഫ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ടിനെ ‘ഇന്ത്യ- അഫ്ഗാൻ സൗഹൃദ അണക്കെട്ട്’ എന്നാണു വിളിക്കുന്നത്.
വൈദ്യുതിക്കും ജലസേചനത്തിനും ഉപയോഗിക്കുന്ന ഇത് അഫ്ഗാനിസ്ഥാനിലെ വലിയ അണക്കെട്ടുകളിൽ ഒന്നും ഇന്ത്യ അവിടെ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച പദ്ധതികളിൽ ഒന്നുമാണ്. കഴിഞ്ഞമാസവും അണക്കെട്ടിനു നേർക്ക് ആക്രമണം ഉണ്ടായിരുന്നു.