ധാക്ക: ബംഗ്ലാദേശിൽ വിവാഹത്തിനു പോകുകയായിരുന്ന 17 പേർ മിന്നലേറ്റ് മരിച്ചു. വരൻ അടക്കം 15 പേർക്കു പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. ബംഗ്ലാദേശിലെ ചപെയ്ൻനവാബ്ഗഞ്ചിൽ ഇന്നലെ ഉച്ചയ്ക്കാണു ദൗർഭാഗ്യകരമായ സംഭവം നടന്നത്.
ചപെയ്ൻനവാബ്ഗഞ്ചിലെ നാരായൺപുരിൽനിന്നു ഷിബ്ഗഞ്ചിലെ പങ്കായിലേക്കു വിവാഹത്തിനായി പദ്മനദിയിലൂടെ ബോട്ടിൽ പോയവരാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയെത്തുടർന്ന് ബോട്ട് അടുത്തുള്ള ജെട്ടിയിൽ അടുപ്പിച്ചു. മഴ നനയാതിരിക്കാൻ ആളുകൾ ഒരു ഷെഡിൽ കയറി നിന്നപ്പോഴാണ് ഇടിയും മിന്നലും ഉണ്ടായത്.
15 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടു പേർ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയും മരണപ്പെട്ടു. മരിച്ചതിൽ അഞ്ചുപേർ വനിതകളും ഏഴു പേർ ഒരു കുടുംബത്തിലെ അംഗങ്ങളുമാണ്. ബംഗ്ലാദേശിൽ വർഷം ഇരുന്നൂറിലധികം പേർ ഇടിമിന്നലേറ്റു മരിക്കുന്നുണ്ട്.
ചപെയ്ൻനവാബ്ഗഞ്ചിലെ നാരായൺപുരിൽനിന്നു ഷിബ്ഗഞ്ചിലെ പങ്കായിലേക്കു വിവാഹത്തിനായി പദ്മനദിയിലൂടെ ബോട്ടിൽ പോയവരാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയെത്തുടർന്ന് ബോട്ട് അടുത്തുള്ള ജെട്ടിയിൽ അടുപ്പിച്ചു. മഴ നനയാതിരിക്കാൻ ആളുകൾ ഒരു ഷെഡിൽ കയറി നിന്നപ്പോഴാണ് ഇടിയും മിന്നലും ഉണ്ടായത്.
15 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടു പേർ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയും മരണപ്പെട്ടു. മരിച്ചതിൽ അഞ്ചുപേർ വനിതകളും ഏഴു പേർ ഒരു കുടുംബത്തിലെ അംഗങ്ങളുമാണ്. ബംഗ്ലാദേശിൽ വർഷം ഇരുന്നൂറിലധികം പേർ ഇടിമിന്നലേറ്റു മരിക്കുന്നുണ്ട്.