ടെൽ അവീവ്: ലെബനനിൽനിന്ന് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം. മൂന്നു റോക്കറ്റുകളാണു തൊടുത്തത്. രണ്ടെണ്ണം ഇസ്രേലിപ്രദേശത്തു പതിച്ചു. ഇതിനു മറുപടിയായി ഇസ്രേലിസേന ലബനനിലേക്കു പീരങ്കിയാക്രമണം നടത്തി.
പലസ്തീൻ സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. കിരിയാത് ഷ്മോണ അടക്കം ലബനീസ് അതിർത്തിയോടു ചേർന്ന ഇസ്രേലി പ്രദേശങ്ങളിൽ റോക്കറ്റാക്രമണത്തിനെതിരേ സൈറൻ മുന്നറിയിപ്പു മുഴക്കി. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണു റിപ്പോർട്ടുകൾ.
പലസ്തീൻ സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. കിരിയാത് ഷ്മോണ അടക്കം ലബനീസ് അതിർത്തിയോടു ചേർന്ന ഇസ്രേലി പ്രദേശങ്ങളിൽ റോക്കറ്റാക്രമണത്തിനെതിരേ സൈറൻ മുന്നറിയിപ്പു മുഴക്കി. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണു റിപ്പോർട്ടുകൾ.