ന്യൂഡൽഹി: തലസ്ഥാനത്തെ ഞെട്ടിച്ച് ഒൻപതുകാരിയുടെ ക്രൂരമായ കൊലപാതകം. കൂട്ടമാനഭംഗത്തിനിരയാക്കിയാണു ദളിത് വിഭാഗത്തിൽ പെട്ട പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നു വ്യക്തമായതോടെ ഡൽഹി കന്റോണ്‍മെന്റിനോടു ചേർന്ന പുരാന നംഗൽ ഗ്രാമത്തിൽ രൂക്ഷ പ്രതിഷേധം ഉയർന്നു.
കുട്ടിയുടെ കുടുംബത്തിനു നീതി ലഭിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് പറഞ്ഞ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അവരെ ഇന്നു സന്ദർശിക്കുമെന്നും വ്യക്തമാക്കി. കുറ്റവാളികൾക്ക് മരണശിക്ഷതന്നെ നൽകണമെന്നും കേജരിവാൾ ട്വിറ്ററിൽ കുറിച്ചു. പ്രദേശത്ത് ഇന്നലെ പ്രതിഷേധം രൂക്ഷമായതോടെ ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ് ഉൾപ്പടെയുള്ളവർ സ്ഥലം സന്ദർശിച്ചു. കുറ്റവാളികൾക്കു ശിക്ഷ ഉറപ്പാകുന്നതു വരെ പ്രതിഷേധം തുടരുമെന്ന് ആസാദ് വ്യക്തമാക്കി.
കുട്ടിയുടെ കുടുംബത്തിനു നീതി ലഭിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് പറഞ്ഞ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അവരെ ഇന്നു സന്ദർശിക്കുമെന്നും വ്യക്തമാക്കി. കുറ്റവാളികൾക്ക് മരണശിക്ഷതന്നെ നൽകണമെന്നും കേജരിവാൾ ട്വിറ്ററിൽ കുറിച്ചു. പ്രദേശത്ത് ഇന്നലെ പ്രതിഷേധം രൂക്ഷമായതോടെ ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ് ഉൾപ്പടെയുള്ളവർ സ്ഥലം സന്ദർശിച്ചു. കുറ്റവാളികൾക്കു ശിക്ഷ ഉറപ്പാകുന്നതു വരെ പ്രതിഷേധം തുടരുമെന്ന് ആസാദ് വ്യക്തമാക്കി.