ബെയ്ജിംഗ്: കോവിഡിനെ ഫലപ്രദമായി ചെറുത്ത ചൈനയിൽ വീണ്ടും രോഗവ്യാപനം കണ്ടെത്തിയത് ആശങ്കയ്ക്കു വഴിവച്ചു. കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത വുഹാൻ നഗരത്തിൽ കഴിഞ്ഞദിവസം ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് നഗരത്തിലെ 1.1 കോടി പേരോടും പരിശോധനയ്ക്കു വിധേയമാകാൻ നിർദേശം നല്കി.
പെട്ടെന്നു പടരുന്ന ഡെൽറ്റ വൈറസ് ആണ് പുതിയ വ്യാപനത്തിനു പിന്നിലെന്നു കരുതുന്നു. പത്തു ദിവസത്തിനുള്ളിൽ ചൈനയിൽ 300 പേർക്കാണു രോഗം പിടിപെട്ടത്. ഇതിൽ 90ഉം ചൊവ്വാഴ്ചയായിരുന്നു.
പുതിയ രോഗവ്യാപനം ആദ്യമായി കണ്ടെത്തിയത് നാൻജിംഗ് വിമാനത്താവളത്തിലെ ജീവനക്കാരിലാണ്. ഇതേത്തുടർന്ന് നാൻജിംഗ് നഗരത്തിലെ 92 ലക്ഷം വരുന്ന ജനങ്ങളിൽ മൂന്നുവട്ടം പരിശോധന നടത്തി. ഇതിനു പുറമേ, വ്യാപകമായി ലോക്ഡൗണും ഏർപ്പെടുത്തി.
15 പ്രവിശ്യകളിൽ പുതിയതായി രോഗവ്യാപനം കണ്ടെത്തിയിട്ടുണ്ട്. ഹുനാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഷാംഗ്ജിയേജി ആയിരിക്കാം രോഗവ്യാപനത്തിന്റെ ഉറവിടം എന്നു സംശയമുണ്ട്. ഇവിടം സന്ദർശിച്ചവരിൽനിന്നാകാം നാൻജിംഗ് വിമാനത്താവളത്തിലുള്ളവർക്ക് രോഗം കിട്ടിയത്.
2019 ഡിസംബറിൽ വുഹാൻ നഗരത്തിലാണ് ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്.
പെട്ടെന്നു പടരുന്ന ഡെൽറ്റ വൈറസ് ആണ് പുതിയ വ്യാപനത്തിനു പിന്നിലെന്നു കരുതുന്നു. പത്തു ദിവസത്തിനുള്ളിൽ ചൈനയിൽ 300 പേർക്കാണു രോഗം പിടിപെട്ടത്. ഇതിൽ 90ഉം ചൊവ്വാഴ്ചയായിരുന്നു.
പുതിയ രോഗവ്യാപനം ആദ്യമായി കണ്ടെത്തിയത് നാൻജിംഗ് വിമാനത്താവളത്തിലെ ജീവനക്കാരിലാണ്. ഇതേത്തുടർന്ന് നാൻജിംഗ് നഗരത്തിലെ 92 ലക്ഷം വരുന്ന ജനങ്ങളിൽ മൂന്നുവട്ടം പരിശോധന നടത്തി. ഇതിനു പുറമേ, വ്യാപകമായി ലോക്ഡൗണും ഏർപ്പെടുത്തി.
15 പ്രവിശ്യകളിൽ പുതിയതായി രോഗവ്യാപനം കണ്ടെത്തിയിട്ടുണ്ട്. ഹുനാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഷാംഗ്ജിയേജി ആയിരിക്കാം രോഗവ്യാപനത്തിന്റെ ഉറവിടം എന്നു സംശയമുണ്ട്. ഇവിടം സന്ദർശിച്ചവരിൽനിന്നാകാം നാൻജിംഗ് വിമാനത്താവളത്തിലുള്ളവർക്ക് രോഗം കിട്ടിയത്.
2019 ഡിസംബറിൽ വുഹാൻ നഗരത്തിലാണ് ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്.