നോട്ടിംഗാം: ഇംഗ്ലണ്ട് പരീക്ഷ ജയിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയ്ക്ക് ഇന്നു തുടക്കമാകും. ഇതോടെ 2023ലെ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ പുതിയ ക്രമത്തിനു തുടക്കമാകും. ടീമിലുണ്ടായിരുന്ന ശുഭ്മാൻ ഗിൽ, വാഷിംഗ്ടണ്‍ സുന്ദർ, അവേഷ് ഖാൻ എന്നിവർ പരിക്കിനെത്തുടർന്നു നാട്ടിലേക്കു മടങ്ങി. മായങ്ക് അഗർവാളിനു പരിക്കേറ്റിരിക്കുകയാണ്. രോഹിത് ശർമയ്ക്കൊപ്പം കെ.എൽ. രാഹുൽ ഓപ്പണ്‍ ചെയ്യും.
ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇംഗ്ലണ്ടിൽ ഇതുവരെ നടന്ന 62 ടെസ്റ്റിൽ ഇംഗ്ലണ്ട് 34 എണ്ണത്തിൽ ജയിച്ചപ്പോൾ ഏഴെണ്ണത്തിൽ മാത്രമേ ഇന്ത്യക്കു ജയിക്കാനായുള്ളൂ. 21 എണ്ണം സമനിലയായി. ടെസ്റ്റിലെ സെഞ്ചുറി വരൾച്ച അവസാനിപ്പിക്കുകയെന്ന ലക്ഷ്യമിട്ടാകും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ഇറങ്ങുക.
ഇംഗ്ലീഷ് പരീക്ഷ
12:05 AM Aug 04, 2021 | Deepika.com