ന്യൂഡൽഹി: ഇന്ത്യയിൽ ഇ- റുപ്പി സൗകര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തപ്പോൾ നിറഞ്ഞ സന്തോഷവുമായി ഏഴു വർഷം മുന്‍പ് ഈ ആശയം അവതരിപ്പിച്ച മലയാളി വൈദികൻ. തിരുവല്ല അതിരൂപതാ വൈദികനായ റവ. ഡോ. ഏബ്രഹാം മുളമൂട്ടിൽ ഇ- റുപ്പി എന്ന പേരിൽ അഞ്ചു വർഷം മുന്‍പ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ആശയങ്ങളും നിർദേശങ്ങളുമാണു രാജ്യത്ത് നടപ്പിലാക്കിയത്.
അന്തരിച്ച അന്നത്തെ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണു മുളമൂട്ടിലച്ചന്റെ ഇ-റുപ്പി പുസ്തകം എംപിയായിരുന്ന ജോസ് കെ. മാണിക്ക് കോപ്പി നൽകി പ്രകാശനം ചെയ്തത്. 2014 ഡിസംബർ 19ന് നോർത്ത് ബ്ലോക്കിലെ കേന്ദ്രധനമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ അധ്യക്ഷനായിരുന്നു. ഇ- റുപ്പി പ്രായോഗികമായ ആശയമാണെന്നു ധനമന്ത്രി ജയ്റ്റ്ലി പറഞ്ഞിരുന്നു. ബിഷപ് ജേക്കബ് മാർ ബർണബാസ്, ദീപിക ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ, ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം അഡ്വ. ഏബ്രഹാം പട്യാനി എന്നിവരായിരുന്നു പ്രകാശന ചടങ്ങിൽ പങ്കെടുത്തത്.
തിരുവല്ല പുഷ്പഗിരി സ്ഥാപനങ്ങളുടെ മുൻ ചെയർമാനും സിഇഒയും മാക്ഫാസ്റ്റ് സ്ഥാപകനും പ്രിൻസിപ്പലുമായിരുന്നു റവ. ഡോ. ഏബ്രഹാം മുളമൂട്ടിൽ.
അന്തരിച്ച അന്നത്തെ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണു മുളമൂട്ടിലച്ചന്റെ ഇ-റുപ്പി പുസ്തകം എംപിയായിരുന്ന ജോസ് കെ. മാണിക്ക് കോപ്പി നൽകി പ്രകാശനം ചെയ്തത്. 2014 ഡിസംബർ 19ന് നോർത്ത് ബ്ലോക്കിലെ കേന്ദ്രധനമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ അധ്യക്ഷനായിരുന്നു. ഇ- റുപ്പി പ്രായോഗികമായ ആശയമാണെന്നു ധനമന്ത്രി ജയ്റ്റ്ലി പറഞ്ഞിരുന്നു. ബിഷപ് ജേക്കബ് മാർ ബർണബാസ്, ദീപിക ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ, ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം അഡ്വ. ഏബ്രഹാം പട്യാനി എന്നിവരായിരുന്നു പ്രകാശന ചടങ്ങിൽ പങ്കെടുത്തത്.
തിരുവല്ല പുഷ്പഗിരി സ്ഥാപനങ്ങളുടെ മുൻ ചെയർമാനും സിഇഒയും മാക്ഫാസ്റ്റ് സ്ഥാപകനും പ്രിൻസിപ്പലുമായിരുന്നു റവ. ഡോ. ഏബ്രഹാം മുളമൂട്ടിൽ.