ന്യൂഡൽഹി: പെഗാസസ് ചാരപ്പണിയെക്കുറിച്ച് അന്വേഷണം ഉണ്ടാകണമെന്നു ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ. ബിജെപിയുടെ സഖ്യകക്ഷി നേതാവും പ്രബലനുമായ നിതീഷ് തന്നെ പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടതു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കനത്ത തിരിച്ചടിയായി. പെഗാസസ് ചർച്ച ചെയ്യാൻ കേന്ദ്രം വിസമ്മതിച്ചതിനെ തുടർന്നു രണ്ടാഴ്ചയിലേറെയായി പാർലമെന്റ് നടപടികൾ സ്തംഭിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നിതീഷിന്റെ ആവശ്യത്തിനു ഇരുതലമൂർച്ചയുണ്ട്.
തീർച്ചയായും ഒരു അന്വേഷണം നടത്തണം. ടെലിഫോണ്‍ ചോർത്തലിനെക്കുറിച്ചു വളരെ ദിവസങ്ങളായി കേൾക്കുന്നു. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യപ്പെടണം. പാർലമെന്റിൽ പ്രതിപക്ഷം അനേക ദിവസങ്ങളായി ആവർത്തിക്കുന്നു. മാധ്യമങ്ങളിലും വാർത്തകൾ വന്നു. ജനങ്ങളെ ശല്യപ്പെടുത്താനും പീഡിപ്പിക്കാനും പെഗാസസ് പോലുള്ളവ ഉപയോഗിക്കരുത്. പട്നയിൽ പത്രലേഖകരോട് സംസാരിക്കവേ പെഗാസസ് വിവാദത്തെക്കുറിച്ചുള്ള പ്രതികരണമായി നിതീഷ് കുമാർ തുറന്നടിച്ചു.
പെഗാസസ് ചർച്ച ചെയ്യുന്നതു വരെ പാർലമെന്റ് നടപടികൾ തടസപ്പെടുത്താനുള്ള സംയുക്ത പ്രതിപക്ഷ തീരുമാനത്തിനു നിതീഷിന്റെ പ്രസ്താവന ശക്തിപകരും. മൂന്നാമത്തെ ആഴ്ചയിലേക്കു കടന്ന ഇന്നലെയും പാർലമെന്റ് സമ്മേളനം തുടർച്ചയായ പ്രതിപക്ഷ ബഹളത്തിൽ പിരിഞ്ഞതിനു തൊട്ടു പിന്നാലെയായിരുന്നു ബിഹാർ മുഖ്യമന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമായി. ലോക്സഭയും രാജ്യസഭയും ഇന്നലെ ബഹളത്തെ തുടർന്നു പലവട്ടം നിർത്തിവച്ച ശേഷം പതിവുപോലെ പിരിയുകയായിരുന്നു.
ഇതിനിടെ, പെഗാസസ് ചാരപ്പണി, കർഷക സമരം, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളിൽ കേന്ദ്രസർക്കാരിനെതിരേ യോജിച്ച പോരാട്ടത്തിനു രൂപം നൽകാൻ പ്രതിപക്ഷ നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ പ്രഭാതഭക്ഷണം ഇന്ന്. പാർലമെന്റിനു സമീപമുള്ള കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബിലാണു രാഹുലിന്റെ പ്രഭാതഭക്ഷണ ചർച്ച. പ്രതിപക്ഷത്തെ എല്ലാ പ്രധാന നേതാക്കളെയും രാഹുൽ ക്ഷണിച്ചിട്ടുണ്ട്. ബിജെപി ഒഴികെയുള്ള കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് നേതാക്കളായ എംപിമാരെയും പ്രഭാതഭക്ഷണത്തിനായി പ്രത്യേകം ക്ഷണിച്ചു.
ചർച്ചയും അന്വേഷണവും വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നു പ്രതിപക്ഷ നേതാക്കൾ ഒറ്റക്കെട്ടായി തീരുമാനിച്ചിട്ടുണ്ട്. ഏതു വിഷയത്തിലും ചർച്ചയാകാമെന്നു പറയുന്ന സർക്കാർ പക്ഷേ രാജ്യസുരക്ഷ അപകടത്തിലാക്കിയ വിദേശ ചാരപ്പണിയുടെ കാര്യത്തിൽ വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും ചർച്ചയ്ക്കു മടിക്കുന്നതെന്തിനെന്ന് മല്ലികാർജുൻ ഖാർഗെ ചോദിച്ചു. പെഗാസസ് വിഷയമല്ലെന്ന കേന്ദ്രസർക്കാരിന്റെ സമീപനത്തിനേറ്റ കനത്ത തിരിച്ചടിയാണു സഖ്യകക്ഷി നേതാവായ നിതീഷിന്റെ പ്രസ്താവനയെന്നു തൃണമൂൽ, എൻസിപി, സിപിഎം, ഡിഎംകെ തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ ചൂണ്ടിക്കാട്ടി.പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണു മോദി സർക്കാരിന്റെ ശ്രമമെന്നു രാഹുലും കോണ്‍ഗ്രസ് നേതാക്കളും ആവർത്തിച്ചു. രാജ്യത്തിനും ജനത്തിനുമെതിരായ ആയുധമായാണു പെഗാസസ് മോദി സർക്കാർ ഉപയോഗിച്ചതെന്നു കഴിഞ്ഞ ബുധനാഴ്ച പാർലമെന്റിലെ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിനു ശേഷം രാഹുൽ പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ ചുമതലയാണു നിറവേറ്റുന്നത്. ഇന്ത്യയിൽ പെഗാസസ് ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കിയാൽ മതിയെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ജോർജ് കള്ളിവയലിൽ
തീർച്ചയായും ഒരു അന്വേഷണം നടത്തണം. ടെലിഫോണ്‍ ചോർത്തലിനെക്കുറിച്ചു വളരെ ദിവസങ്ങളായി കേൾക്കുന്നു. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യപ്പെടണം. പാർലമെന്റിൽ പ്രതിപക്ഷം അനേക ദിവസങ്ങളായി ആവർത്തിക്കുന്നു. മാധ്യമങ്ങളിലും വാർത്തകൾ വന്നു. ജനങ്ങളെ ശല്യപ്പെടുത്താനും പീഡിപ്പിക്കാനും പെഗാസസ് പോലുള്ളവ ഉപയോഗിക്കരുത്. പട്നയിൽ പത്രലേഖകരോട് സംസാരിക്കവേ പെഗാസസ് വിവാദത്തെക്കുറിച്ചുള്ള പ്രതികരണമായി നിതീഷ് കുമാർ തുറന്നടിച്ചു.
പെഗാസസ് ചർച്ച ചെയ്യുന്നതു വരെ പാർലമെന്റ് നടപടികൾ തടസപ്പെടുത്താനുള്ള സംയുക്ത പ്രതിപക്ഷ തീരുമാനത്തിനു നിതീഷിന്റെ പ്രസ്താവന ശക്തിപകരും. മൂന്നാമത്തെ ആഴ്ചയിലേക്കു കടന്ന ഇന്നലെയും പാർലമെന്റ് സമ്മേളനം തുടർച്ചയായ പ്രതിപക്ഷ ബഹളത്തിൽ പിരിഞ്ഞതിനു തൊട്ടു പിന്നാലെയായിരുന്നു ബിഹാർ മുഖ്യമന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമായി. ലോക്സഭയും രാജ്യസഭയും ഇന്നലെ ബഹളത്തെ തുടർന്നു പലവട്ടം നിർത്തിവച്ച ശേഷം പതിവുപോലെ പിരിയുകയായിരുന്നു.
ഇതിനിടെ, പെഗാസസ് ചാരപ്പണി, കർഷക സമരം, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളിൽ കേന്ദ്രസർക്കാരിനെതിരേ യോജിച്ച പോരാട്ടത്തിനു രൂപം നൽകാൻ പ്രതിപക്ഷ നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ പ്രഭാതഭക്ഷണം ഇന്ന്. പാർലമെന്റിനു സമീപമുള്ള കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബിലാണു രാഹുലിന്റെ പ്രഭാതഭക്ഷണ ചർച്ച. പ്രതിപക്ഷത്തെ എല്ലാ പ്രധാന നേതാക്കളെയും രാഹുൽ ക്ഷണിച്ചിട്ടുണ്ട്. ബിജെപി ഒഴികെയുള്ള കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് നേതാക്കളായ എംപിമാരെയും പ്രഭാതഭക്ഷണത്തിനായി പ്രത്യേകം ക്ഷണിച്ചു.
ചർച്ചയും അന്വേഷണവും വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നു പ്രതിപക്ഷ നേതാക്കൾ ഒറ്റക്കെട്ടായി തീരുമാനിച്ചിട്ടുണ്ട്. ഏതു വിഷയത്തിലും ചർച്ചയാകാമെന്നു പറയുന്ന സർക്കാർ പക്ഷേ രാജ്യസുരക്ഷ അപകടത്തിലാക്കിയ വിദേശ ചാരപ്പണിയുടെ കാര്യത്തിൽ വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും ചർച്ചയ്ക്കു മടിക്കുന്നതെന്തിനെന്ന് മല്ലികാർജുൻ ഖാർഗെ ചോദിച്ചു. പെഗാസസ് വിഷയമല്ലെന്ന കേന്ദ്രസർക്കാരിന്റെ സമീപനത്തിനേറ്റ കനത്ത തിരിച്ചടിയാണു സഖ്യകക്ഷി നേതാവായ നിതീഷിന്റെ പ്രസ്താവനയെന്നു തൃണമൂൽ, എൻസിപി, സിപിഎം, ഡിഎംകെ തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ ചൂണ്ടിക്കാട്ടി.പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണു മോദി സർക്കാരിന്റെ ശ്രമമെന്നു രാഹുലും കോണ്‍ഗ്രസ് നേതാക്കളും ആവർത്തിച്ചു. രാജ്യത്തിനും ജനത്തിനുമെതിരായ ആയുധമായാണു പെഗാസസ് മോദി സർക്കാർ ഉപയോഗിച്ചതെന്നു കഴിഞ്ഞ ബുധനാഴ്ച പാർലമെന്റിലെ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിനു ശേഷം രാഹുൽ പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ ചുമതലയാണു നിറവേറ്റുന്നത്. ഇന്ത്യയിൽ പെഗാസസ് ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കിയാൽ മതിയെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ജോർജ് കള്ളിവയലിൽ