ന്യൂഡൽഹി: ഉൾനാടൻ ജലവാഹന ബിൽ രാജ്യസഭയിൽ പാസായി. കടത്തുതോണികൾക്കുൾപ്പെടെ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ബില്ലാണിത്. ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ തീരുമാനമായത്.
പുതിയ ബിൽ നിയമമാകുന്നതോടെ 1917ലെ ഉൾനാടൻ ജലവാഹന നിയമം ഇല്ലാതാകും. രാജ്യത്തെ ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാർ നയങ്ങളുടെ ഭാഗമായാണ് പുതിയ ബില്ലും കൊണ്ടുവരുന്നത്. ഇനിമുതൽ രാജ്യത്തെങ്ങും ജലഗതാഗതം സംബന്ധിച്ച് ഒരു നിയമമായിരിക്കും ഉണ്ടാവുക. ഒരിടത്തെ രജിസ്ട്രേഷൻ ഇന്ത്യ മുഴുവൻ ബാധകമായിരിക്കും.
പുതിയ ബിൽ നിയമമാകുന്നതോടെ 1917ലെ ഉൾനാടൻ ജലവാഹന നിയമം ഇല്ലാതാകും. രാജ്യത്തെ ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാർ നയങ്ങളുടെ ഭാഗമായാണ് പുതിയ ബില്ലും കൊണ്ടുവരുന്നത്. ഇനിമുതൽ രാജ്യത്തെങ്ങും ജലഗതാഗതം സംബന്ധിച്ച് ഒരു നിയമമായിരിക്കും ഉണ്ടാവുക. ഒരിടത്തെ രജിസ്ട്രേഷൻ ഇന്ത്യ മുഴുവൻ ബാധകമായിരിക്കും.