ന്യൂഡൽഹി: കാട്ടാനയുടെയും മറ്റു വന്യമൃഗങ്ങളുടെയും തുടർച്ചയായ ആക്രമണത്തിൽ കൃഷിക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി അടിയന്തര പ്രമേയത്തിന് ലോക്സഭയിൽ നോട്ടീസ് നൽകി.
കഴിഞ്ഞ 10 വർഷത്തിനിടയിൽ 40 ആളുകൾ കാട്ടാനയുടെ യും മറ്റു വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ മരണപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയും കൃഷിസ്ഥലവും അതിർത്തി പങ്കിടുന്ന പാർലമെന്റ് മണ്ഡലം ഇടുക്കിയാണ്. എല്ലാ മേഖലയിലും വന്യജീവികളുടെ ആക്രമണം ഉച്ചസ്ഥായിയിൽ ആണ്. ഏക്കർ കണക്കിന് കൃഷി ഭൂമികൾ നശിക്കപ്പെട്ടു. ആവശ്യത്തിന് മുൻകരുതലും, പ്രതിരോധ മാർഗങ്ങളും കണ്ടെത്താൻ സർക്കാർ പരാജയപ്പെട്ടു. അതിനാൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്. ഇക്കാര്യത്തിൽ അടിയന്തരമായ പ്രശ്ന പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ 40 ആളുകൾ കാട്ടാനയുടെ യും മറ്റു വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ മരണപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയും കൃഷിസ്ഥലവും അതിർത്തി പങ്കിടുന്ന പാർലമെന്റ് മണ്ഡലം ഇടുക്കിയാണ്. എല്ലാ മേഖലയിലും വന്യജീവികളുടെ ആക്രമണം ഉച്ചസ്ഥായിയിൽ ആണ്. ഏക്കർ കണക്കിന് കൃഷി ഭൂമികൾ നശിക്കപ്പെട്ടു. ആവശ്യത്തിന് മുൻകരുതലും, പ്രതിരോധ മാർഗങ്ങളും കണ്ടെത്താൻ സർക്കാർ പരാജയപ്പെട്ടു. അതിനാൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്. ഇക്കാര്യത്തിൽ അടിയന്തരമായ പ്രശ്ന പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.