ന്യൂഡൽഹി: നയതന്ത്ര വിദഗ്ധനും അന്തരിച്ച മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന മുൻ അംബാസഡർ വേണു രാജാമണി ഒ.പി. ജിൻഡൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ജിൻഡൽ ഗ്ലോബൽ ലോ സ്കൂളിൽ ഇനി പ്രഫസർ. അന്താരാഷ്ട്ര വിഷയങ്ങളിലെ പണ്ഡിതനും മുൻ പത്രപ്രവർത്തകനും കൂടിയായ വേണു കഴിഞ്ഞ വർഷമാണ് നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ പദവിയിൽനിന്നു വിരമിച്ചത്.
വാട്ട് വി കാൻ ലേണ്‍ ഫ്രം ദ ഡച്ച്- റീബിൽഡിംഗ് കേരള പോസ്റ്റ് 2018 ഫ്ളഡ്സ് എന്ന വേണുവിന്റെ പുസ്തകം കേരളത്തിലെ പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വലിയ സഹായമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതു പ്രകാശനം ചെയ്തു. നെതർലൻഡ്സ്- പാസ്റ്റ്, പ്രസന്റ്, ആൻഡ് ഫ്യൂച്ചർ എന്ന വേണുവിന്റെ പുസ്തകം ഡച്ച് രാജാവ് വില്യം അലക്സാണ്ടർ ആണ് പ്രകാശനം ചെയ്തത്. വില്യം രാജാവിനെയും മാക്സിമ രാജ്ഞിയെയും കേരളത്തിലെത്തിച്ചതും വേണുവിന്റെ മികവായി.
കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന്്് എൽഎൽബിയും ഡൽഹി ജെഎൻയുവിൽ നിന്ന് ഇന്റർനാഷണൽ സ്റ്റഡീസിൽ എംഎയും എടുത്ത ശേഷമാണ് സിവിൽ സർവീസിൽ ഉന്നതറാങ്ക് നേടി വിദേശകാര്യ സർവീസിലെത്തിയത്.
വാട്ട് വി കാൻ ലേണ്‍ ഫ്രം ദ ഡച്ച്- റീബിൽഡിംഗ് കേരള പോസ്റ്റ് 2018 ഫ്ളഡ്സ് എന്ന വേണുവിന്റെ പുസ്തകം കേരളത്തിലെ പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വലിയ സഹായമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതു പ്രകാശനം ചെയ്തു. നെതർലൻഡ്സ്- പാസ്റ്റ്, പ്രസന്റ്, ആൻഡ് ഫ്യൂച്ചർ എന്ന വേണുവിന്റെ പുസ്തകം ഡച്ച് രാജാവ് വില്യം അലക്സാണ്ടർ ആണ് പ്രകാശനം ചെയ്തത്. വില്യം രാജാവിനെയും മാക്സിമ രാജ്ഞിയെയും കേരളത്തിലെത്തിച്ചതും വേണുവിന്റെ മികവായി.
കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന്്് എൽഎൽബിയും ഡൽഹി ജെഎൻയുവിൽ നിന്ന് ഇന്റർനാഷണൽ സ്റ്റഡീസിൽ എംഎയും എടുത്ത ശേഷമാണ് സിവിൽ സർവീസിൽ ഉന്നതറാങ്ക് നേടി വിദേശകാര്യ സർവീസിലെത്തിയത്.