ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന റോബിൻ വടക്കുംചേരിയും ഇരയും തമ്മിൽ വിവാഹം കഴിക്കുന്നതിനായി റോബിന് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി. ഇതേ ആവശ്യം ഉന്നയിച്ചു കേസിലെ ഇര നൽകിയ ഹർജിയിലും ഇടപെടാൻ ജസ്റ്റീസുമാരായ വിനീത് ശരണും ദിനേഷ് മഹേശ്വരിയും അടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. ഹർജിക്കാർക്കു ഹൈക്കോടതിയെ സമീപിക്കാമെന്ന് ബെഞ്ച് അറിയിച്ചു.
വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് റോബിൻ വടക്കുംചേരിയും കേസിൽ ഇരയായ പെണ്‍കുട്ടിയുമാണ് ഹർജികൾ നൽകിയത്. കേസിലെ ഇരയെ വിവാഹം കഴിക്കാൻ ജാമ്യം അനുവദിക്കണമെന്നാണ് സുപ്രീംകോടതിയിൽ റോബിൻ വടക്കുംചേരി നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്. റോബിനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നും ഇതിനായി അദ്ദേഹത്തിന് രണ്ടു മാസത്തെ ജാമ്യം അനുവദിക്കണമെന്നും പെണ്‍കുട്ടിയും കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടു.
ഹർജി പരിഗണിച്ചപ്പോൾ ഇരുവരുടെയും പ്രായം കോടതി ആരാഞ്ഞു. റോബിന് 45ഉം ഇരയ്ക്ക് 25ഉം ആണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചപ്പോൾ ഹൈക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ റോബിൻ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇടപെടാൻ കാരണമൊന്നും കാണുന്നില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി.
വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് റോബിൻ വടക്കുംചേരിയും കേസിൽ ഇരയായ പെണ്‍കുട്ടിയുമാണ് ഹർജികൾ നൽകിയത്. കേസിലെ ഇരയെ വിവാഹം കഴിക്കാൻ ജാമ്യം അനുവദിക്കണമെന്നാണ് സുപ്രീംകോടതിയിൽ റോബിൻ വടക്കുംചേരി നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്. റോബിനെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നും ഇതിനായി അദ്ദേഹത്തിന് രണ്ടു മാസത്തെ ജാമ്യം അനുവദിക്കണമെന്നും പെണ്‍കുട്ടിയും കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടു.
ഹർജി പരിഗണിച്ചപ്പോൾ ഇരുവരുടെയും പ്രായം കോടതി ആരാഞ്ഞു. റോബിന് 45ഉം ഇരയ്ക്ക് 25ഉം ആണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചപ്പോൾ ഹൈക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ റോബിൻ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇടപെടാൻ കാരണമൊന്നും കാണുന്നില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി.