ന്യൂഡൽഹി: ജനറൽ ഇൻഷ്വറൻസ് കന്പനികളുടെ സ്വകാര്യവത്കരണത്തിനായുള്ള ജനറൽ ഇൻഷുറൻസ് നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. ജനറൽ ഇൻഷ്വറൻസ് കന്പനികളിലെ സർക്കാർ ഓഹരിപങ്കാളിത്തം വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ബിൽ. ഇതിലൂടെ വിഭവസമാഹരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ജനറൽ ഇൻഷ്വറൻസ് കന്പനികളിൽ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ താഴെയാക്കാൻ അനുവദിക്കുന്നതാണ് ബിൽ. ജനറൽ ഇൻഷ്വറൻസ് കന്പനികളുടെ ഓഹരിവിൽപ്പന സന്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നാണ് സർക്കാർ നിലപാട്. പോളിസിയുടമകളുടെ താത്പര്യം സംരക്ഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് പുതിയ ബില്ല് എന്നാണ് സർക്കാർ വാദം. വെള്ളിയാഴ്ച ധനമന്ത്രി നിർമല സീതാരാമനാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.
ബജറ്റിൽ ഒരു ജനറൽ ഇൻഷ്വറൻസ് കന്പനിയെയും രണ്ട് പൊതുമേഖല ബാങ്കുകളെയും സ്വകാര്യവത്കരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടി. നിലവിൽ രാജ്യത്ത് നാലു ജനറൽ ഇൻഷുറൻസ് കന്പനികളാണ് ഉള്ളത്. നാഷണൽ ഇൻഷ്വറൻസ് കന്പനി, ന്യൂ ഇന്ത്യ അഷുറൻസ് കന്പനി, ഓറിയന്റൽ ഇൻഷുറൻസ്, യൂണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് എന്നിവയാണ് നാലു കന്പനികൾ.
ജനറൽ ഇൻഷ്വറൻസ് കന്പനികളിൽ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ താഴെയാക്കാൻ അനുവദിക്കുന്നതാണ് ബിൽ. ജനറൽ ഇൻഷ്വറൻസ് കന്പനികളുടെ ഓഹരിവിൽപ്പന സന്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നാണ് സർക്കാർ നിലപാട്. പോളിസിയുടമകളുടെ താത്പര്യം സംരക്ഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് പുതിയ ബില്ല് എന്നാണ് സർക്കാർ വാദം. വെള്ളിയാഴ്ച ധനമന്ത്രി നിർമല സീതാരാമനാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.
ബജറ്റിൽ ഒരു ജനറൽ ഇൻഷ്വറൻസ് കന്പനിയെയും രണ്ട് പൊതുമേഖല ബാങ്കുകളെയും സ്വകാര്യവത്കരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടി. നിലവിൽ രാജ്യത്ത് നാലു ജനറൽ ഇൻഷുറൻസ് കന്പനികളാണ് ഉള്ളത്. നാഷണൽ ഇൻഷ്വറൻസ് കന്പനി, ന്യൂ ഇന്ത്യ അഷുറൻസ് കന്പനി, ഓറിയന്റൽ ഇൻഷുറൻസ്, യൂണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് എന്നിവയാണ് നാലു കന്പനികൾ.