ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലകൂട്ടലിനു പിന്നാലെ ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ പാചക വാതകം സിലിണ്ടറിന് 73.50 രൂപ കൂട്ടി. ഇതോടെ ഹോട്ടൽ ഭക്ഷണത്തിനും മറ്റും വില കൂടാൻ സാധ്യതയേറി. ഗാർഹിക പാചകവാതക സിലിണ്ടറിന് 25.50 രൂപ കഴിഞ്ഞ മാസം കൂട്ടിയിരുന്നു.
വാണിജ്യാവശ്യത്തിനുള്ള 19 കിലോ എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 1,500 രൂപയിൽനിന്ന് 1623 രൂപയായാണു കൂട്ടിയത്. ചെന്നൈയിൽ ഇതേ സിലിണ്ടറിന് 1,761 രൂപയും കോൽക്കത്തയിൽ 1,629 രൂപയും മുംബൈയിൽ 1,579.50 രൂപയുമാണു പുതിയ വില. പുതിയ നിരക്ക് ഇന്നലെ മുതൽ നിലവിൽ വന്നു. കോവിഡിനു ശേഷം അഞ്ചാം തവണയാണ് വാണിജ്യ സിലിണ്ടറിനു വില കുത്തനെ കൂട്ടിയത്.
ഗാർഹികാവശ്യത്തിനുള്ള 14.2 കിലോയുടെ പാചകവാതക സിലിണ്ടറിന് 2016 ഓഗസ്റ്റ് ഒന്നിന് ഡൽഹിയിൽ 487 രൂപ ആയിരുന്നത് ഇപ്പോൾ 834.50 രൂപയായി. ചെന്നൈയിൽ 850.50, കോൽക്കത്തയിൽ 861.00, മുംബൈയിൽ 834.50 രൂപ എന്നിങ്ങനെയാണു വില.
വാണിജ്യാവശ്യത്തിനുള്ള 19 കിലോ എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 1,500 രൂപയിൽനിന്ന് 1623 രൂപയായാണു കൂട്ടിയത്. ചെന്നൈയിൽ ഇതേ സിലിണ്ടറിന് 1,761 രൂപയും കോൽക്കത്തയിൽ 1,629 രൂപയും മുംബൈയിൽ 1,579.50 രൂപയുമാണു പുതിയ വില. പുതിയ നിരക്ക് ഇന്നലെ മുതൽ നിലവിൽ വന്നു. കോവിഡിനു ശേഷം അഞ്ചാം തവണയാണ് വാണിജ്യ സിലിണ്ടറിനു വില കുത്തനെ കൂട്ടിയത്.
ഗാർഹികാവശ്യത്തിനുള്ള 14.2 കിലോയുടെ പാചകവാതക സിലിണ്ടറിന് 2016 ഓഗസ്റ്റ് ഒന്നിന് ഡൽഹിയിൽ 487 രൂപ ആയിരുന്നത് ഇപ്പോൾ 834.50 രൂപയായി. ചെന്നൈയിൽ 850.50, കോൽക്കത്തയിൽ 861.00, മുംബൈയിൽ 834.50 രൂപ എന്നിങ്ങനെയാണു വില.