ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ ഈ മാസത്തെ യോഗത്തിൽ അധ്യക്ഷപദവി ഇന്ത്യക്ക്. ഒന്പതിനു ചേരുന്ന രക്ഷാസമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്ഫറൻസിംഗിലൂടെ അധ്യക്ഷത വഹിക്കുമെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ മുൻ സ്ഥിരം പ്രതിനിധിയും കൗടില്യ സ്കൂൾ ഓഫ് പബ്ലിക് പോളിസി ഡീനുമായ സെയ്ദ് അക്ബറുദീൻ പറഞ്ഞു.
മാസം തോറും റൊട്ടേഷൻ അടിസ്ഥാനത്തിൽ മാറുന്നതാണ് അധ്യക്ഷ പദവി. 2012 നവംബറിനു ശേഷം ഇപ്പോഴാണ് ഇന്ത്യക്ക് അധ്യക്ഷപദവി കിട്ടുന്നത്. ഇതു പത്താം തവണയാണ് ഇന്ത്യക്ക് അധ്യക്ഷപദവി ലഭിക്കുന്നത്.
രക്ഷാസമിതിയിലെ സ്ഥിരാംഗമായ ഫ്രാൻസിൽനിന്ന് ഇന്നലെയാണ് ഇന്ത്യ അധ്യക്ഷപദവി ഏറ്റെടുത്തത്. രക്ഷാസമിതിയെ ജൂലൈയിൽ നയിച്ച ഫ്രാൻസിന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ അംബാസഡർ ടി.എസ്. തിരുമൂർത്തി നന്ദി പറഞ്ഞു. എസ്തോണിയയിൽ നിന്നായിരുന്നു ജൂണിൽ ഫ്രാൻസ് ഏറ്റെടുത്തത്.
സമുദ്രസുരക്ഷ, സമാധാനപാലനം, ഭീകരവിരുദ്ധ പ്രവർത്തനം എന്നീ കാര്യങ്ങൾക്കാകും അടുത്ത യോഗത്തിൽ ഇന്ത്യ ഉൗന്നൽ നൽകുകയെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി അറിയിച്ചു.
75 വർഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സുരക്ഷാസമിതി അധ്യക്ഷസ്ഥാനം വഹിക്കാനെത്തുന്നതെന്നു അക്ബറുദീൻ ട്വീറ്റിലൂടെ പറഞ്ഞു. 1992ൽ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു രക്ഷാസമിതി യോഗത്തിൽ പങ്കെടുത്തിരുന്നു.
ജോർജ് കള്ളിവയലിൽ
മാസം തോറും റൊട്ടേഷൻ അടിസ്ഥാനത്തിൽ മാറുന്നതാണ് അധ്യക്ഷ പദവി. 2012 നവംബറിനു ശേഷം ഇപ്പോഴാണ് ഇന്ത്യക്ക് അധ്യക്ഷപദവി കിട്ടുന്നത്. ഇതു പത്താം തവണയാണ് ഇന്ത്യക്ക് അധ്യക്ഷപദവി ലഭിക്കുന്നത്.
രക്ഷാസമിതിയിലെ സ്ഥിരാംഗമായ ഫ്രാൻസിൽനിന്ന് ഇന്നലെയാണ് ഇന്ത്യ അധ്യക്ഷപദവി ഏറ്റെടുത്തത്. രക്ഷാസമിതിയെ ജൂലൈയിൽ നയിച്ച ഫ്രാൻസിന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ അംബാസഡർ ടി.എസ്. തിരുമൂർത്തി നന്ദി പറഞ്ഞു. എസ്തോണിയയിൽ നിന്നായിരുന്നു ജൂണിൽ ഫ്രാൻസ് ഏറ്റെടുത്തത്.
സമുദ്രസുരക്ഷ, സമാധാനപാലനം, ഭീകരവിരുദ്ധ പ്രവർത്തനം എന്നീ കാര്യങ്ങൾക്കാകും അടുത്ത യോഗത്തിൽ ഇന്ത്യ ഉൗന്നൽ നൽകുകയെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി അറിയിച്ചു.
75 വർഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സുരക്ഷാസമിതി അധ്യക്ഷസ്ഥാനം വഹിക്കാനെത്തുന്നതെന്നു അക്ബറുദീൻ ട്വീറ്റിലൂടെ പറഞ്ഞു. 1992ൽ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു രക്ഷാസമിതി യോഗത്തിൽ പങ്കെടുത്തിരുന്നു.
ജോർജ് കള്ളിവയലിൽ