ശ്രീനഗർ: കാഷ്മീരിൽനിന്ന് യഥാർഥ രേഖകളുമായി പാക്കിസ്ഥാനിലേക്കു പോകുന്ന യുവാക്കൾ ഭീകരരായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട ഭീകരൻ ഷക്കീർ അൽത്താഫ് ഭട്ട് 2018ൽ പഠനത്തിനായി പാക്കിസ്ഥാനിലേക്കു നിയമാനുസൃത പാസ്പോർട്ടുമായി പോയ ആളാണ്.
2015നും 2019നും ഇടയിൽ നല്കിയ പാസ്പോർട്ടുകളെക്കുറിച്ച് സുരക്ഷാ ഏജൻസികൾ ത്വരിത അന്വേഷണം നടത്തിയിരുന്നു. 40 യുവാക്കൾ ബംഗ്ലാദേശിലേക്കോ പാക്കിസ്ഥാനിലേക്കോ പോയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ 28 പേർ പരിശീലനം ലഭിച്ച ഭീകരരായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറി. ഇതുകൂടാതെ നൂറിലധികം കാഷ്മീരി യുവാക്കൾ നിയമാനുസൃത പാസ്പോർട്ടുമായി ചെറിയ കാലയളവിലേക്കു പാക്കിസ്ഥാനിൽ പോയെങ്കിലും തിരിച്ചെത്തിയിട്ടില്ല.
ഭട്ട് ഉൾപ്പെടെ മൂന്നു ഭീകരരെ ബന്ദിപോറയിൽ ജൂലൈ 24നാണ് ഏറ്റുമുട്ടലിൽ വധിച്ചത്. ഭീകരപ്രവർത്തനം അവസാനിപ്പിച്ച് രാഷ്ട്രീയനേതാവായി മാറിയ ഉസ്മാൻ മജീദിനെ വധിക്കാനാണു ഭട്ടും സംഘവും എത്തിയതെന്നു സുരക്ഷാ ഏജൻസികൾ വിശ്വസിക്കുന്നു. മൂന്നു തവണ വധശ്രമത്തെ അതിജീവിച്ചയാളാണ് ഉസ്മാൻ മജീദ്.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനും ആറിനും ഇടയിൽ ചില യുവാക്കളെ നുഴഞ്ഞുകയറ്റക്കാർക്കൊപ്പം കണ്ടിരുന്നു. യഥാർഥ രേഖകളുമായി പാക്കിസ്ഥാനിലേക്കു പോയശേഷം തിരികെ വരാത്തവരായിരുന്നു അവർ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ യഥാർഥ വീസയിൽ പാക്കിസ്ഥാനിലേക്ക് ഏഴിലധികം ദിവസത്തേക്കു പോയവരെ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. പാക്കിസ്ഥാനിലേക്കു രണ്ടു വർഷം മുന്പു പോയവരെയും ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.ഈ വർഷം ജൂൺ 30 വരെ കാഷ്മീരിൽ 69 യുവാക്കൾ ഭീകരസംഘടനകളിൽ ചേർന്നതായി ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലത്ത് 85 യുവാക്കൾ ഭീകരസംഘടനകളിൽ ചേർന്നിരുന്നു.
കല്ലേറുകാർക്കു പാസ്പോർട്ടിനും സർക്കാർ ജോലിക്കും ക്ലിയറൻസ് നല്കില്ല
ക്രമസമാധാന ലംഘന കേസുകളിൽ ഉൾപ്പെടുന്നവർക്കും സൈന്യത്തിനെതിരേ കല്ലേറു നടത്തുന്നവർക്കും ഇനി പാസ്പോർട്ട് ക്ലിയറൻസ് നല്കില്ല. സർക്കാർ ജോലികൾക്കും ക്ഷേമപദ്ധതികൾക്കും ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവരെ പരിഗണിക്കില്ലെന്നു കാഷ്മീർ ഭരണകൂടം ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പാസ്പോർട്ട് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ളവയ്ക്ക് അതത് ലോക്കൽ പോലീസുമായി ബന്ധപ്പെട്ട് ഈ പരിശോധനകളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് സിഐഡി സ്പെഷൽ ബ്രാഞ്ച് എസ്എസ്പി എല്ലാ യൂണിറ്റുകൾക്കും നിർദേശം നല്കി.
പോലീസിന്റെ കൈവശമുള്ള സിസിടിവി ദൃശ്യങ്ങൾ, അക്രമസമയത്തെ ചിത്രങ്ങൾ, വീഡിയോ, ഓഡിയോ ക്ലിപ് തുടങ്ങിയ ഡിജിറ്റൽ തെളിവുകളും പരിശോധനയ്ക്കു വിധേയമാക്കണമെന്നു നിർദേശമുണ്ട്.
2015നും 2019നും ഇടയിൽ നല്കിയ പാസ്പോർട്ടുകളെക്കുറിച്ച് സുരക്ഷാ ഏജൻസികൾ ത്വരിത അന്വേഷണം നടത്തിയിരുന്നു. 40 യുവാക്കൾ ബംഗ്ലാദേശിലേക്കോ പാക്കിസ്ഥാനിലേക്കോ പോയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ 28 പേർ പരിശീലനം ലഭിച്ച ഭീകരരായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറി. ഇതുകൂടാതെ നൂറിലധികം കാഷ്മീരി യുവാക്കൾ നിയമാനുസൃത പാസ്പോർട്ടുമായി ചെറിയ കാലയളവിലേക്കു പാക്കിസ്ഥാനിൽ പോയെങ്കിലും തിരിച്ചെത്തിയിട്ടില്ല.
ഭട്ട് ഉൾപ്പെടെ മൂന്നു ഭീകരരെ ബന്ദിപോറയിൽ ജൂലൈ 24നാണ് ഏറ്റുമുട്ടലിൽ വധിച്ചത്. ഭീകരപ്രവർത്തനം അവസാനിപ്പിച്ച് രാഷ്ട്രീയനേതാവായി മാറിയ ഉസ്മാൻ മജീദിനെ വധിക്കാനാണു ഭട്ടും സംഘവും എത്തിയതെന്നു സുരക്ഷാ ഏജൻസികൾ വിശ്വസിക്കുന്നു. മൂന്നു തവണ വധശ്രമത്തെ അതിജീവിച്ചയാളാണ് ഉസ്മാൻ മജീദ്.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനും ആറിനും ഇടയിൽ ചില യുവാക്കളെ നുഴഞ്ഞുകയറ്റക്കാർക്കൊപ്പം കണ്ടിരുന്നു. യഥാർഥ രേഖകളുമായി പാക്കിസ്ഥാനിലേക്കു പോയശേഷം തിരികെ വരാത്തവരായിരുന്നു അവർ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ യഥാർഥ വീസയിൽ പാക്കിസ്ഥാനിലേക്ക് ഏഴിലധികം ദിവസത്തേക്കു പോയവരെ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. പാക്കിസ്ഥാനിലേക്കു രണ്ടു വർഷം മുന്പു പോയവരെയും ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.ഈ വർഷം ജൂൺ 30 വരെ കാഷ്മീരിൽ 69 യുവാക്കൾ ഭീകരസംഘടനകളിൽ ചേർന്നതായി ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലത്ത് 85 യുവാക്കൾ ഭീകരസംഘടനകളിൽ ചേർന്നിരുന്നു.
കല്ലേറുകാർക്കു പാസ്പോർട്ടിനും സർക്കാർ ജോലിക്കും ക്ലിയറൻസ് നല്കില്ല
ക്രമസമാധാന ലംഘന കേസുകളിൽ ഉൾപ്പെടുന്നവർക്കും സൈന്യത്തിനെതിരേ കല്ലേറു നടത്തുന്നവർക്കും ഇനി പാസ്പോർട്ട് ക്ലിയറൻസ് നല്കില്ല. സർക്കാർ ജോലികൾക്കും ക്ഷേമപദ്ധതികൾക്കും ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവരെ പരിഗണിക്കില്ലെന്നു കാഷ്മീർ ഭരണകൂടം ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പാസ്പോർട്ട് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ളവയ്ക്ക് അതത് ലോക്കൽ പോലീസുമായി ബന്ധപ്പെട്ട് ഈ പരിശോധനകളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് സിഐഡി സ്പെഷൽ ബ്രാഞ്ച് എസ്എസ്പി എല്ലാ യൂണിറ്റുകൾക്കും നിർദേശം നല്കി.
പോലീസിന്റെ കൈവശമുള്ള സിസിടിവി ദൃശ്യങ്ങൾ, അക്രമസമയത്തെ ചിത്രങ്ങൾ, വീഡിയോ, ഓഡിയോ ക്ലിപ് തുടങ്ങിയ ഡിജിറ്റൽ തെളിവുകളും പരിശോധനയ്ക്കു വിധേയമാക്കണമെന്നു നിർദേശമുണ്ട്.