ചണ്ഡിഗഡ്: ഹരിയാന മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ കൂടിക്കാഴ്ച നടത്തി. ചൗട്ടാലയുടെ ഗുഡ്ഗാവിലെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ മുതിർന്ന ജെഡി-യു നേതാവ് കെ.സി. ത്യാഗിയും പങ്കെടുത്തു. മൂവരും ഇന്നലെ ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചു.
ബിജെപിക്കെതിരേ ദേശീയതലത്തിൽ മൂന്നാം മുന്നണിക്കായി ശ്രമം നടത്തുന്ന നേതാവാണ് ഐഎൻഎൽഡി അധ്യക്ഷനായ ഓംപ്രകാശ് ചൗട്ടാല. ഇദ്ദേഹത്തിന്റെ പിതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ദേവിലാലുമായി ചേർന്നു പ്രവർത്തിച്ചവരാണു നിതീഷ്കുമാറും കെ.സി. ത്യാഗിയും. കേന്ദ്രത്തിലെ ജനവിരുദ്ധ, കർഷകവിരുദ്ധ സർക്കാരിനെ പുറത്താക്കുകയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യമെന്ന് കഴിഞ്ഞയാഴ്ച ചൗട്ടാല പ്രസ്താവിച്ചിരുന്നു.
ചൗട്ടാലയുടെ മൂത്ത മകൻ അജയ് സിംഗ് രൂപവത്കരിച്ച ജെജെപിയുടെ പിന്തുണയോടെയാണ് ഹരിയാനയിൽ ബിജെപി ഭരണം നടത്തുന്നത്. അജയ് സിംഗിന്റെ മകൻ ദുഷ്യന്ത് ഹരിയാന ഉപമുഖ്യമന്ത്രിയാണ്. മുന്പ് ബിജെപി സഖ്യത്തിലായിരുന്നു ഐഎൻഎൽഡി.
ബിജെപിക്കെതിരേ ദേശീയതലത്തിൽ മൂന്നാം മുന്നണിക്കായി ശ്രമം നടത്തുന്ന നേതാവാണ് ഐഎൻഎൽഡി അധ്യക്ഷനായ ഓംപ്രകാശ് ചൗട്ടാല. ഇദ്ദേഹത്തിന്റെ പിതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ദേവിലാലുമായി ചേർന്നു പ്രവർത്തിച്ചവരാണു നിതീഷ്കുമാറും കെ.സി. ത്യാഗിയും. കേന്ദ്രത്തിലെ ജനവിരുദ്ധ, കർഷകവിരുദ്ധ സർക്കാരിനെ പുറത്താക്കുകയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യമെന്ന് കഴിഞ്ഞയാഴ്ച ചൗട്ടാല പ്രസ്താവിച്ചിരുന്നു.
ചൗട്ടാലയുടെ മൂത്ത മകൻ അജയ് സിംഗ് രൂപവത്കരിച്ച ജെജെപിയുടെ പിന്തുണയോടെയാണ് ഹരിയാനയിൽ ബിജെപി ഭരണം നടത്തുന്നത്. അജയ് സിംഗിന്റെ മകൻ ദുഷ്യന്ത് ഹരിയാന ഉപമുഖ്യമന്ത്രിയാണ്. മുന്പ് ബിജെപി സഖ്യത്തിലായിരുന്നു ഐഎൻഎൽഡി.