ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹത്തിൽ ടയറിന്റെ പാടുകൾ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. സിദ്ദിഖിയുടെ തലയിലൂടെ വാഹനം കയറ്റിയെന്നു മുന്പു റിപ്പോർട്ടുണ്ടായിരുന്നു. ജൂലൈ 16നായിരുന്നു താലബാൻ ഭീകരരുടെ ആക്രമണത്തിൽ സിദ്ദിഖി(38) കൊല്ലപ്പെട്ടത്.
സിദ്ദിഖി കൊല്ലപ്പെട്ട അന്നു വൈകുന്നേരം മൃതദേഹം റെഡ് ക്രോസിനു കൈമാറി. തുടർന്നു മൃതദേഹം കാണ്ഡഹാറിലെ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നുവെന്ന് അവിടെയുണ്ടായിരുന്നു രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരും രണ്ട് അഫ്ഗാൻ ഉദ്യോഗസ്ഥരും അറിയിച്ചു. സിദ്ദിഖിയുടെ ശരീരത്തിൽ ഒരു ഡസനിലധികം വെടിയുണ്ടയേറ്റ മുറിവുകളുണ്ടായിരുന്നുവെന്നും മുഖത്തും നെഞ്ചിലും ടയറിന്റെ പാടുകളുണ്ടായിരുന്നുവെന്നും ഇന്ത്യൻ അധികൃതർ എടുത്ത ചിത്രങ്ങളിൽ വ്യക്തമാകുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മുഖം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
സിദ്ദിഖി കൊല്ലപ്പെട്ട അന്നു വൈകുന്നേരം മൃതദേഹം റെഡ് ക്രോസിനു കൈമാറി. തുടർന്നു മൃതദേഹം കാണ്ഡഹാറിലെ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നുവെന്ന് അവിടെയുണ്ടായിരുന്നു രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരും രണ്ട് അഫ്ഗാൻ ഉദ്യോഗസ്ഥരും അറിയിച്ചു. സിദ്ദിഖിയുടെ ശരീരത്തിൽ ഒരു ഡസനിലധികം വെടിയുണ്ടയേറ്റ മുറിവുകളുണ്ടായിരുന്നുവെന്നും മുഖത്തും നെഞ്ചിലും ടയറിന്റെ പാടുകളുണ്ടായിരുന്നുവെന്നും ഇന്ത്യൻ അധികൃതർ എടുത്ത ചിത്രങ്ങളിൽ വ്യക്തമാകുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മുഖം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.