ന്യൂഡൽഹി: ആയുർവേദത്തിലെ അമൂല്യവസ്തുക്കളിലൊന്നായ അശ്വഗന്ധയ്ക്കു കോവിഡിനെ പരിശോധിക്കാൻ ശേഷിയുണ്ടോ എന്നു പരിശോധിക്കുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയം യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഹൈജിൻ ആൻഡ് ട്രോപ്പിൽ മെഡിസിനുമായി (എൽഎസ്എച്ച്ടിഎം) സഹകരിച്ച് രണ്ടായിരം പേരിലാണ് ഇതിനുള്ള പരീക്ഷണങ്ങൾ നടത്തുന്നത്. യുകെയിലെ ലെസ്റ്റർ, ബർമിംഗ്ഹാം, ലണ്ടൻ എന്നിവിടങ്ങളിലെ താമസക്കാരിൽ പരീക്ഷണം നടത്താൻ ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും (എഐഐഎ)എൽഎസ്എച്ച്ടിഎമ്മും അടുത്തിടെ ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു.
ശാരീരികോർജം പ്രദാനം ചെയ്യുന്ന അശ്വഗന്ധയുടെ ഉപയോഗം മാനസികസമ്മർദത്തെ ലഘൂകരിക്കുന്നതിനൊപ്പം പ്രതിരോധശേഷി ഉയർത്തുകയും ചെയ്യുമെന്ന് നിരവധി പഠനങ്ങളിലൂടെ വ്യക്തമായിട്ടുള്ളതാണ്. എങ്കിലും ഒരു വിദേശസർവകലാശാലയുമായി ചേർന്ന് ഇത്തരത്തിലൊരു പരീക്ഷണം ആദ്യമായാണ്. ലണ്ടനിലെ മൂന്ന് നഗരങ്ങളിൽനിന്നും മാനദണ്ഡങ്ങളൊന്നുമില്ലാതെ കണ്ടെത്തുന്നവരെയാണു പരീക്ഷണത്തിൽ ഉൾപ്പെടുത്തുകയെന്ന് ഐഐഐഎ ഡയറക്ടർ ഡോ. തനുജ മനോജ് നിസരിയും കോ-ഓർഡിനേറ്റർ ഡോ. രാജഗോപാലും വ്യക്തമാക്കി. എൽഎസ്എച്ച്ടിഎമ്മിലെ ഡോ. സഞ്ജയ് കിന്റെയാണു പരീക്ഷണത്തിനു നേതൃത്വം നൽകുന്നത്.
ശാരീരികോർജം പ്രദാനം ചെയ്യുന്ന അശ്വഗന്ധയുടെ ഉപയോഗം മാനസികസമ്മർദത്തെ ലഘൂകരിക്കുന്നതിനൊപ്പം പ്രതിരോധശേഷി ഉയർത്തുകയും ചെയ്യുമെന്ന് നിരവധി പഠനങ്ങളിലൂടെ വ്യക്തമായിട്ടുള്ളതാണ്. എങ്കിലും ഒരു വിദേശസർവകലാശാലയുമായി ചേർന്ന് ഇത്തരത്തിലൊരു പരീക്ഷണം ആദ്യമായാണ്. ലണ്ടനിലെ മൂന്ന് നഗരങ്ങളിൽനിന്നും മാനദണ്ഡങ്ങളൊന്നുമില്ലാതെ കണ്ടെത്തുന്നവരെയാണു പരീക്ഷണത്തിൽ ഉൾപ്പെടുത്തുകയെന്ന് ഐഐഐഎ ഡയറക്ടർ ഡോ. തനുജ മനോജ് നിസരിയും കോ-ഓർഡിനേറ്റർ ഡോ. രാജഗോപാലും വ്യക്തമാക്കി. എൽഎസ്എച്ച്ടിഎമ്മിലെ ഡോ. സഞ്ജയ് കിന്റെയാണു പരീക്ഷണത്തിനു നേതൃത്വം നൽകുന്നത്.