കോൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മുഖപത്രമായ ജാഗോ ബംഗ്ലയിൽ സിപിഎം നേതാവ് ലേഖനമെഴുതിയതിനെതിരേ പാർട്ടി രംഗത്ത്. അന്തരിച്ച മുതിർന്ന സിപിഎം നേതാവ് അനിൽ ബിശ്വാസിന്റെ മകൾ അജന്ത ബിശ്വാസ് ആണു ലേഖനമെഴുതിയത്.
ബംഗാൾ രാഷ്ട്രീയത്തിൽ സ്ത്രീശക്തിയുടെ പങ്ക് എന്ന പേരിൽ നാലു ദിവസമാണ് അജന്തയുടെ ലേഖനം എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചത്. രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ ആണ് അജന്ത. 1998 മുതൽ 2006 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു അനിൽ ബിശ്വാസ്. സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു. 2006ലാണ് ഇദ്ദേഹം അന്തരിച്ചത്.
അജന്തയുടെ പ്രവൃത്തിയെ പിന്തുണയ്ക്കാനാവില്ലെന്നു സിപിഎം ബംഗാൾ സെക്രട്ടറി സൂര്യകാന്ത മിശ്ര പറഞ്ഞു. വിഷയത്തിൽ കോൽക്കത്ത ഘടകത്തിൽനിന്നു റിപ്പോർട്ട് കിട്ടിയശേഷം സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുമെന്ന് മിശ്ര കൂട്ടിച്ചേർത്തു.
ബംഗാൾ രാഷ്ട്രീയത്തിൽ സ്ത്രീശക്തിയുടെ പങ്ക് എന്ന പേരിൽ നാലു ദിവസമാണ് അജന്തയുടെ ലേഖനം എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചത്. രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ ആണ് അജന്ത. 1998 മുതൽ 2006 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു അനിൽ ബിശ്വാസ്. സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു. 2006ലാണ് ഇദ്ദേഹം അന്തരിച്ചത്.
അജന്തയുടെ പ്രവൃത്തിയെ പിന്തുണയ്ക്കാനാവില്ലെന്നു സിപിഎം ബംഗാൾ സെക്രട്ടറി സൂര്യകാന്ത മിശ്ര പറഞ്ഞു. വിഷയത്തിൽ കോൽക്കത്ത ഘടകത്തിൽനിന്നു റിപ്പോർട്ട് കിട്ടിയശേഷം സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുമെന്ന് മിശ്ര കൂട്ടിച്ചേർത്തു.