ടോക്കിയോ: ഉസൈൻ ബോൾട്ട് എന്ന ഇതിഹാസം ഒഴിച്ചിട്ട, ഭൂഗോളത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്റെ സിംഹാസനത്തിൽ ആര് ഉപവിഷ്ടനാകുമെന്ന ചോദ്യത്തിന് ഇന്ന് ഉത്തരം കിട്ടും. ബോൾട്ടിന്റെ പിൻഗാമി ആരെന്ന കാത്തിരിപ്പ് ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 6.20ന് അവസാനിക്കും. ലോകകായിക മാമാങ്കത്തിലെ സൂപ്പർ ഡ്യൂപ്പർ പോരാട്ടമായ പുരുഷ വിഭാഗം 100 മീറ്റർ ഫൈനൽ ഇന്ന്.
ഇന്ന് ഉച്ചകഴിഞ്ഞ് 3.45ന് ആരംഭിക്കുന്ന സെമി ഫൈനലുകൾക്കുശേഷം മാത്രമേ 6.20ന്റെ ഫൈനലിൽ ആരൊക്കെയെന്ന ചിത്രം വ്യക്തമാകൂ.
സൂപ്പർ ഹീറ്റ്സ്
സെമി ഫൈനലിലേക്കുള്ള ടിക്കറ്റിനായി ഇന്നലെ നടന്ന ഏഴ് ഹീറ്റ്സിൽ 10 സെക്കൻഡിൽ താഴെ ഓടിയെത്തിയത് നാല് താരങ്ങൾ മാത്രം. ഹീറ്റ്സിൽ ഏറ്റവും വേഗമേറിയ താരമായത് കാനഡയുടെ ആന്ദ്രെ ഡി ഗ്രേസ്, 9.91 സെക്കൻഡ്. റിയൊയിൽ വെങ്കലം നേടിയ താരമാണ് ഗ്രേസ്. ഇറ്റലിയുടെ മാഴ്സെൽ ജേക്കബ്സാണ് മികച്ച രണ്ടാമത്തെ സമയത്തിന് ഉടമ, 9.94 സെക്കൻഡ്. അമേരിക്കയുടെ ഫ്രെഡ് കെർലി (9.97), നൈജീരിയയുടെ എനോച്ച് അഡെഗോക് (9.98) എന്നിവരും 10 സെക്കൻഡിനുള്ളിൽ ഓട്ടം പൂർത്തിയാക്കി.
ജമൈക്കയുടെ യൊഹാൻ ബ്ലേക്കും സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്. ഏഴാം ഹീറ്റിൽ 10.06 സെക്കൻഡിൽ രണ്ടാമത് ഫിനിഷ് ചെയ്താണ് ബ്ലേക്ക് സെമിയിലെത്തിയത്.
പിൻഗാമി പോര്
12:50 AM Aug 01, 2021 | Deepika.com