ന്യൂഡൽഹി: രാജ്യത്താകെ 1430188 വിദ്യാർഥികളാണ് ഇക്കുറി 12ാം ക്ലാസ് പരീക്ഷയ്ക്കു വേണ്ടി റജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 60443 പേർ പ്രൈവറ്റ് വിദ്യാർഥികൾ. 1369745 റെഗുലർ വിദ്യാർഥികളിൽ 1304561 പേരുടെ ഫലം പ്രഖ്യാപിച്ചു. 65184 വിദ്യാർഥികളുടെ ഫലം ഓഗസ്റ്റ് അഞ്ചിനുള്ളിൽ പ്രഖ്യാപിക്കുമെന്നു സിബിഎസ്ഇ അറിയിച്ചു. 1060 പുതിയ സ്കൂളുകളിലെ വിദ്യാർഥികളുടെ ഉൾപ്പെടെയുള്ളവരുടെ ഫലമാണു ഇപ്പോൾ പ്രസിദ്ധീകരിക്കാത്തത്. റഫറൻസ് വർഷവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതാണു കാരണം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. തുടർന്ന് ഉന്നത പഠനത്തിന് മുൻ പരീക്ഷകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ മൂല്യനിർണയം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയത്തിന് പ്രീ ബോർഡ് പരീക്ഷകളുടെ മാർക്കാണ് പരിഗണിച്ചത്. പ്രാക്ടിക്കൽ, യൂണിറ്റ്, ടേം പരീക്ഷകളുടെ മാർക്കും പരിഗണിച്ചു.
ഇതിനു പുറമേ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിവിധ പരീക്ഷകളുടെ മാർക്കും പരിഗണിക്കുന്ന വിധമാണ് ഫോർമുല തയാറാക്കിയത്. പത്ത്, പതിനൊന്ന് ക്ലാസുകളിൽ അഞ്ചു പേപ്പറുകളിൽ ഏറ്റവുമധികം മാർക്ക് ലഭിച്ച മൂന്ന് പേപ്പറുകളുടെ മാർക്കാണു പരിഗണിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. തുടർന്ന് ഉന്നത പഠനത്തിന് മുൻ പരീക്ഷകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ മൂല്യനിർണയം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയത്തിന് പ്രീ ബോർഡ് പരീക്ഷകളുടെ മാർക്കാണ് പരിഗണിച്ചത്. പ്രാക്ടിക്കൽ, യൂണിറ്റ്, ടേം പരീക്ഷകളുടെ മാർക്കും പരിഗണിച്ചു.
ഇതിനു പുറമേ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിവിധ പരീക്ഷകളുടെ മാർക്കും പരിഗണിക്കുന്ന വിധമാണ് ഫോർമുല തയാറാക്കിയത്. പത്ത്, പതിനൊന്ന് ക്ലാസുകളിൽ അഞ്ചു പേപ്പറുകളിൽ ഏറ്റവുമധികം മാർക്ക് ലഭിച്ച മൂന്ന് പേപ്പറുകളുടെ മാർക്കാണു പരിഗണിച്ചത്.