ന്യൂഡൽഹി: മുട്ടിൽ മരം മുറി നടന്നതു വനഭൂമിയിൽ അല്ലെന്നു വ്യക്തമാക്കി കേരളം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു റിപ്പോർട്ട് നൽകി . വനഭൂമിക്ക് പുറത്ത് മരങ്ങളുടെ സംരക്ഷണം സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതോടെ മരംകൊള്ള വിവാദത്തിൽ കേന്ദ്രസർക്കാരിനെ ഇടപെടുവിക്കാനുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾക്കു തിരിച്ചടിയായി.
കേരളത്തിൽ സർക്കാർ ഉത്തരവിന്റെ മറവിൽ നടന്ന അനധികൃത മരംമുറിയെക്കുറിച്ച് അടൂർ പ്രകാശാണ് ലോക്സഭയിൽ ചോദ്യം ഉന്നയിച്ചത്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത് അനുസരിച്ച് വനം പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ മരംമുറിയെക്കുറിച്ച് റിപ്പോർട്ട് നൽകിയെന്നാണ് വനം പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാർ ചൗബേ മറുപടി നൽകിയത്.
ആരോപണവിധേയമായ മരംമുറി നടന്നിട്ടുള്ളത് വനഭൂമിയിലല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. സ്വകാര്യഭൂമിയിലാണ്. സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അറിയിച്ചു. റിപ്പോർട്ടിന്മേൽ കേന്ദ്രസർക്കാർ നടപടിയൊന്നും സ്വീകരിച്ചതായി പറയുന്നില്ല. വന ഭൂമിക്ക് പുറത്തുള്ള മരങ്ങളുടെ സംരക്ഷണം സംസ്ഥാനത്തിന്റെ അധികാര പരിധിയിലാണെന്നും കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി വ്യക്തമാക്കി.
മരംമുറി വിവാദത്തിൽ കേന്ദ്രസർക്കാരിനെ ഇടപെടുവിക്കാനുള്ള ബിജെപി നീക്കത്തിന് തിരിച്ചടിയാകുന്നതാണ് കേന്ദ്രവനം പരിസ്ഥിതി സഹമന്ത്രിയുടെ മറുപടി. മരംമുറി വിവാദം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രകാശ് ജാവഡേക്കർ വനം പരിസ്ഥിതി മന്ത്രിയായിരിക്കെ പരാതി നൽകിയിരുന്നു.
കേരളത്തിൽ സർക്കാർ ഉത്തരവിന്റെ മറവിൽ നടന്ന അനധികൃത മരംമുറിയെക്കുറിച്ച് അടൂർ പ്രകാശാണ് ലോക്സഭയിൽ ചോദ്യം ഉന്നയിച്ചത്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത് അനുസരിച്ച് വനം പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ മരംമുറിയെക്കുറിച്ച് റിപ്പോർട്ട് നൽകിയെന്നാണ് വനം പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാർ ചൗബേ മറുപടി നൽകിയത്.
ആരോപണവിധേയമായ മരംമുറി നടന്നിട്ടുള്ളത് വനഭൂമിയിലല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. സ്വകാര്യഭൂമിയിലാണ്. സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അറിയിച്ചു. റിപ്പോർട്ടിന്മേൽ കേന്ദ്രസർക്കാർ നടപടിയൊന്നും സ്വീകരിച്ചതായി പറയുന്നില്ല. വന ഭൂമിക്ക് പുറത്തുള്ള മരങ്ങളുടെ സംരക്ഷണം സംസ്ഥാനത്തിന്റെ അധികാര പരിധിയിലാണെന്നും കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി വ്യക്തമാക്കി.
മരംമുറി വിവാദത്തിൽ കേന്ദ്രസർക്കാരിനെ ഇടപെടുവിക്കാനുള്ള ബിജെപി നീക്കത്തിന് തിരിച്ചടിയാകുന്നതാണ് കേന്ദ്രവനം പരിസ്ഥിതി സഹമന്ത്രിയുടെ മറുപടി. മരംമുറി വിവാദം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രകാശ് ജാവഡേക്കർ വനം പരിസ്ഥിതി മന്ത്രിയായിരിക്കെ പരാതി നൽകിയിരുന്നു.