ന്യൂഡൽഹി: ജാർഖണ്ഡിൽ അഡീഷണൽ ജില്ലാ ജഡ്ജിയെ വണ്ടിയിടിപ്പിച്ചു കൊന്ന സംഭവത്തിനു പിന്നാലെ കോടതികളുടെയും ജഡ്ജിമാരുടെയും സംരക്ഷണം സംബന്ധിച്ചു സുപ്രീംകോടതി സ്വമേധയാ കേസെടുത്തു.
ചീഫ് ജസ്റ്റീസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിലാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജഡ്ജി കൊല്ലപ്പെട്ട സംഭവം ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ വ്യാപക സങ്കീർണതകൾ ഉണ്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിചാരണ ജഡ്ജിമാരുടെ ജോലി സാഹചര്യങ്ങളും അവർ നേരിടുന്ന ഭീഷണികളും ഉൾപ്പെടെയുള്ള വിശാലമായ തലത്തിലാണ് ഈ കേസിൽ ശ്രദ്ധയൂന്നുന്നതെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിലാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജഡ്ജി കൊല്ലപ്പെട്ട സംഭവം ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ വ്യാപക സങ്കീർണതകൾ ഉണ്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിചാരണ ജഡ്ജിമാരുടെ ജോലി സാഹചര്യങ്ങളും അവർ നേരിടുന്ന ഭീഷണികളും ഉൾപ്പെടെയുള്ള വിശാലമായ തലത്തിലാണ് ഈ കേസിൽ ശ്രദ്ധയൂന്നുന്നതെന്നും കോടതി വ്യക്തമാക്കി.