നാഗ്പുർ: പോലീസിന്റെ നീക്കം നിരീക്ഷിക്കാൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ മാവോയിസ്റ്റുകൾ ഡ്രോണുകൾ ഉപയോഗിക്കുന്നതായി മഹാരാഷ്ട്ര പോലീസ്.
പോലീസ് ചെക്പോസ്റ്റുകളിലും സബ്പോലീസ് സ്റ്റേഷനുകൾക്കു സമീപവും ഛത്തീസ്ഗഡുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും സമീപമാസങ്ങളിൽ ഡ്രോണുകൾ കണ്ടെത്തിയിട്ടുണ്ടെന്നു ഗഡ്ചരോളി റേഞ്ച് ഡിജിപി സന്ദീപ് പാട്ടിൽ പറഞ്ഞു.
പോലീസിനെ നിരീക്ഷിക്കാനാണ് മാവോയിസ്റ്റുകൾ ഈ സംവിധാനങ്ങളെ ആശ്രയിക്കുന്നത്. ഗോണ്ടിയ ജില്ലയിലെ പിപ്രിപറ്റ മേഖലയിലും ഗഡ്ചരോളിയിലെ വെങ്കട്പുരിലും ഡ്രോണുകൾ ദൃശ്യമായിരുന്നു. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഇതിനെ തടയാനുള്ള ശ്രമങ്ങൾ പോലീസ് സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ആധുനിക സംവിധാനങ്ങളോടെയുള്ള ഡ്രോണുകളല്ല മറിച്ച് വിവാഹഫോട്ടോകൾ ഷൂട്ട് ചെയ്യാനുപയോഗിക്കുന്ന തരത്തിലുള്ള ഡ്രോണുകളാണ് മാവോയിസ്റ്റുകളുടെ കൈവശമുള്ളത്. ഹൈദരാബാദിൽനിന്നാണ് ഇവ ശേഖരിച്ചതെന്നും ഡിജിപി വ്യക്തമാക്കി.
പോലീസ് ചെക്പോസ്റ്റുകളിലും സബ്പോലീസ് സ്റ്റേഷനുകൾക്കു സമീപവും ഛത്തീസ്ഗഡുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും സമീപമാസങ്ങളിൽ ഡ്രോണുകൾ കണ്ടെത്തിയിട്ടുണ്ടെന്നു ഗഡ്ചരോളി റേഞ്ച് ഡിജിപി സന്ദീപ് പാട്ടിൽ പറഞ്ഞു.
പോലീസിനെ നിരീക്ഷിക്കാനാണ് മാവോയിസ്റ്റുകൾ ഈ സംവിധാനങ്ങളെ ആശ്രയിക്കുന്നത്. ഗോണ്ടിയ ജില്ലയിലെ പിപ്രിപറ്റ മേഖലയിലും ഗഡ്ചരോളിയിലെ വെങ്കട്പുരിലും ഡ്രോണുകൾ ദൃശ്യമായിരുന്നു. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഇതിനെ തടയാനുള്ള ശ്രമങ്ങൾ പോലീസ് സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ആധുനിക സംവിധാനങ്ങളോടെയുള്ള ഡ്രോണുകളല്ല മറിച്ച് വിവാഹഫോട്ടോകൾ ഷൂട്ട് ചെയ്യാനുപയോഗിക്കുന്ന തരത്തിലുള്ള ഡ്രോണുകളാണ് മാവോയിസ്റ്റുകളുടെ കൈവശമുള്ളത്. ഹൈദരാബാദിൽനിന്നാണ് ഇവ ശേഖരിച്ചതെന്നും ഡിജിപി വ്യക്തമാക്കി.