ടോക്കിയോ: ഇന്ത്യക്കു ടോക്കിയോ ഒളിന്പിക്സിൽ രണ്ടാം മെഡൽ ഉറപ്പിച്ചു മറ്റൊരു വനിതാതാരം. വനിതാ വെൽറ്റർവെയ്റ്റ് ക്വാർട്ടർ ഫൈനലിൽ മുൻ ലോക ഒന്നാം നന്പർ ചെൻ നീൻ ചിനിനെ 4-1ന് ഇടിച്ചിട്ടാണ് ലവ്ലിന സെമിയിലെത്തിയത്. ഇതോടെ ഇന്ത്യക്ക് ഒളിന്പിക് ബോക്സിംഗ് റിംഗിൽനിന്നു മൂന്നാമത്തെ മെഡൽ ഉറപ്പായി. വിജേന്ദർ സിംഗും (2008 ബെയ്ജിംഗ്) മേരി കോമും (2012 ലണ്ടൻ) മാത്രമേ ഒളിന്പിക് ബോക്സിംഗിൽ ഇന്ത്യക്കായി മെഡൽ നേടിയിട്ടുള്ളൂ.
ഒളിന്പിക് ബോക്സിംഗിനു യോഗ്യത നേടുന്ന ആദ്യ ആസാം സ്വദേശിയാണു ലവ്ലിന. ബുദ്ധിമുട്ടേറിയതായിരുന്ന താരത്തിന്റെ ഒളിന്പിക് വരെയുള്ള യാത്ര. അമ്മയുടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നതിനാൽ ഈ വർഷം ഫെബ്രുവരിയിൽ നടന്ന ദേശീയ ക്യാന്പിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ സഹതാരങ്ങൾ എല്ലാവരും ദേശീയ ക്യാന്പിൽ പരിശീലിക്കു ന്പോൾ അച്ഛനെ സഹായിക്കാനായി വയലിലും വൃക്ക രോഗിയായ അമ്മയ്ക്കു കൂട്ടായി ആശുപത്രിയിലുമായിരുന്നു ലവ്ലിന.
ലോക്ഡൗണ്‍ കാലത്ത് കായികതാരങ്ങൾ പലരും ഓണ്‍ലൈൻ കോഴ്സുകളിൽ പങ്കെടുക്കകയും സിനിമകളും സീരീസുകളും കാണുകയും ചെയ്തപ്പോൾ ഇരുപത്തിമൂന്നുകാരിയായ ലവ്ലിന ബോക്സിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനും എതിരാളികളുടെ മത്സരങ്ങളുടെ വീഡിയോകൾ കാണാനുമാണ് സമയം ചെലവഴിച്ചത്.
ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ നിലനിർത്തിക്കൊണ്ട് വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ പി.വി. സിന്ധു സെമി ഫൈനലിലെത്തി. തുടർച്ചയായ രണ്ടു ഒളിന്പിക്സിൽ സെമി ഫൈനലിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ് സിന്ധു. റിയോ ഒളിന്പിക്സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. ഇന്നാണ് സെമി മത്സരം. വനിതകളുടെ ഹോക്കിയിൽ ഇന്ത്യൻ ടീം ജയത്തോടെ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. അന്പെയ്ത്തിൽ ലോക ഒന്നാം നന്പർ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ പുറത്തായി.
ഇടിച്ചുകയറി ലവ്ലിന മെഡൽ ഉറപ്പിച്ചു
12:57 AM Jul 31, 2021 | Deepika.com