ന്യൂഡൽഹി: അഖിലേന്ത്യ ക്വോട്ടയിൽ ഈ അധ്യയനവർഷം മുതൽ മെഡിക്കൽ, ഡെന്റൽ ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ മറ്റു പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്ക് (ഒബിസി) 27 ശതമാനവും സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് (ഇഡബ്ല്യുഎസ്) പത്തു ശതമാനവും സംവരണം പ്രഖ്യാപിച്ചു.
ഈ വർഷം നടക്കുന്ന മെഡിക്കൽ, ഡെന്റൽ കോഴ്സ് അഡ്മിഷനുകളിൽ പുതിയ സംവരണം ബാധകമായിരിക്കും. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ് കോഴ്സുകൾക്കും മെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്കും സംവരണം ലഭിക്കും. ഒബിസി, ഇഡബ്ല്യുഎസ് വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് ഇനി രാജ്യത്തെ ഏതു സംസ്ഥാനത്തുള്ള മെഡിക്കൽ-ഡെന്റൽ കോളജിലും പ്രവേശനത്തിന് അപേക്ഷിക്കാം.
കേന്ദ്രസർക്കാർ പദ്ധതി ആയതുകൊണ്ട് കേന്ദ്രസർക്കാരിന്റെ ഒബിസി പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും സംവരണം. ഇഡബ്ല്യുഎസ് വിഭാഗത്തിനും കേന്ദ്ര മാനദണ്ഡമാണ് ബാധകമാകുക.
അഖിലേന്ത്യാ ക്വോട്ട സ്കീമിൽ മെഡിക്കൽ ബിരുദ കോഴ്സുകൾക്ക് ആകെയുള്ള സീറ്റുകളുടെ 15 ശതമാനവും ബിരുദാനന്തര കോഴ്സുകളിൽ മൊത്തം സീറ്റുകളുടെ 50 ശതമാനവുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഏതു സംസ്ഥാനത്തുള്ള വിദ്യാർഥിക്കും മറ്റൊരു സംസ്ഥാനത്തെ മെഡിക്കൽ കോളജിൽ ചേർന്നു പഠിക്കുന്നതിനായി 1986ൽ സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ചതാണ് ഓൾ ഇന്ത്യ ക്വോട്ട സ്കീം. 2007 വരെ ഈ സ്കീമിൽ സംവരണം ഉണ്ടായിരുന്നില്ല. പിന്നീട് 2007ൽ സുപ്രീംകോടതി പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവർഗ വിഭാഗത്തിന് 7.5 ശതമാനവും സംവരണം ഏർപ്പെടുത്തി.
ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കി ഒരുവർഷം പൂർത്തിയായ വേളയിലാണ് പ്രധാനമന്ത്രി പുതിയ സംവരണ സ്കീം പ്രഖ്യാപിച്ചത്. സംവരണം നടപ്പാക്കിയ തീരുമാനം ചരിത്രപരമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.
സീറ്റുകൾ കൂടി
ആറു വർഷത്തിനുള്ളിൽ രാജ്യത്തെ എംബിബിഎസ് സീറ്റുകളിൽ 56% വർധന ഉണ്ടായി. 2014ൽ 54,348 സീറ്റുകളാണുണ്ടായിരുന്നത്. 2020 ആയപ്പോൾ അത് 84,649 സീറ്റുകളായി. മെഡിക്കൽ ബിരുദാനന്തര കോഴ്സിന്റെ സീറ്റുകളിൽ 80 % വർധനവുണ്ടായി. ഇക്കാലയളവിൽ 179 പുതിയ മെഡിക്കൽ കോളജുകൾ ആരംഭിച്ചു. നിലവിൽ രാജ്യത്ത് 289 സർക്കാർ മെഡിക്കൽ കോളജുകളും 269 സ്വകാര്യ മെഡിക്കൽ കോളജുകളുമുണ്ട്.
കേന്ദ്രത്തിന്റെ ഇഡബ്ല്യുഎസ്
കേന്ദ്രനിബന്ധന അനുസരിച്ച് അഞ്ചേക്കറിൽ താഴെ കൃഷിഭൂമിയുള്ള, വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങൾക്കാണ് ഇഡബ്ല്യുഎസിന്റെ ആനുകൂല്യം ലഭിക്കുന്നത്. എന്നാൽ, ഗ്രാമങ്ങളിൽ വീടിരിക്കുന്ന സ്ഥലം 4.13 സെന്റിൽ കൂടാൻ പാടില്ല. വീടിന്റെ വിസ്തീർണം 1000 ചതുരശ്ര അടിയിൽ കൂടുകയുമരുത്. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും വീടിരിക്കുന്ന സ്ഥലം 2.06 സെന്റിൽ കൂടരുത്. വീടിന്റെ വിസ്തീർണം 1000 ചതുരശ്രയടി വരെയേ ആകാവൂ.
സെബി മാത്യു
ഈ വർഷം നടക്കുന്ന മെഡിക്കൽ, ഡെന്റൽ കോഴ്സ് അഡ്മിഷനുകളിൽ പുതിയ സംവരണം ബാധകമായിരിക്കും. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ് കോഴ്സുകൾക്കും മെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്കും സംവരണം ലഭിക്കും. ഒബിസി, ഇഡബ്ല്യുഎസ് വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് ഇനി രാജ്യത്തെ ഏതു സംസ്ഥാനത്തുള്ള മെഡിക്കൽ-ഡെന്റൽ കോളജിലും പ്രവേശനത്തിന് അപേക്ഷിക്കാം.
കേന്ദ്രസർക്കാർ പദ്ധതി ആയതുകൊണ്ട് കേന്ദ്രസർക്കാരിന്റെ ഒബിസി പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും സംവരണം. ഇഡബ്ല്യുഎസ് വിഭാഗത്തിനും കേന്ദ്ര മാനദണ്ഡമാണ് ബാധകമാകുക.
അഖിലേന്ത്യാ ക്വോട്ട സ്കീമിൽ മെഡിക്കൽ ബിരുദ കോഴ്സുകൾക്ക് ആകെയുള്ള സീറ്റുകളുടെ 15 ശതമാനവും ബിരുദാനന്തര കോഴ്സുകളിൽ മൊത്തം സീറ്റുകളുടെ 50 ശതമാനവുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഏതു സംസ്ഥാനത്തുള്ള വിദ്യാർഥിക്കും മറ്റൊരു സംസ്ഥാനത്തെ മെഡിക്കൽ കോളജിൽ ചേർന്നു പഠിക്കുന്നതിനായി 1986ൽ സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ചതാണ് ഓൾ ഇന്ത്യ ക്വോട്ട സ്കീം. 2007 വരെ ഈ സ്കീമിൽ സംവരണം ഉണ്ടായിരുന്നില്ല. പിന്നീട് 2007ൽ സുപ്രീംകോടതി പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവർഗ വിഭാഗത്തിന് 7.5 ശതമാനവും സംവരണം ഏർപ്പെടുത്തി.
ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കി ഒരുവർഷം പൂർത്തിയായ വേളയിലാണ് പ്രധാനമന്ത്രി പുതിയ സംവരണ സ്കീം പ്രഖ്യാപിച്ചത്. സംവരണം നടപ്പാക്കിയ തീരുമാനം ചരിത്രപരമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.
സീറ്റുകൾ കൂടി
ആറു വർഷത്തിനുള്ളിൽ രാജ്യത്തെ എംബിബിഎസ് സീറ്റുകളിൽ 56% വർധന ഉണ്ടായി. 2014ൽ 54,348 സീറ്റുകളാണുണ്ടായിരുന്നത്. 2020 ആയപ്പോൾ അത് 84,649 സീറ്റുകളായി. മെഡിക്കൽ ബിരുദാനന്തര കോഴ്സിന്റെ സീറ്റുകളിൽ 80 % വർധനവുണ്ടായി. ഇക്കാലയളവിൽ 179 പുതിയ മെഡിക്കൽ കോളജുകൾ ആരംഭിച്ചു. നിലവിൽ രാജ്യത്ത് 289 സർക്കാർ മെഡിക്കൽ കോളജുകളും 269 സ്വകാര്യ മെഡിക്കൽ കോളജുകളുമുണ്ട്.
കേന്ദ്രത്തിന്റെ ഇഡബ്ല്യുഎസ്
കേന്ദ്രനിബന്ധന അനുസരിച്ച് അഞ്ചേക്കറിൽ താഴെ കൃഷിഭൂമിയുള്ള, വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങൾക്കാണ് ഇഡബ്ല്യുഎസിന്റെ ആനുകൂല്യം ലഭിക്കുന്നത്. എന്നാൽ, ഗ്രാമങ്ങളിൽ വീടിരിക്കുന്ന സ്ഥലം 4.13 സെന്റിൽ കൂടാൻ പാടില്ല. വീടിന്റെ വിസ്തീർണം 1000 ചതുരശ്ര അടിയിൽ കൂടുകയുമരുത്. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും വീടിരിക്കുന്ന സ്ഥലം 2.06 സെന്റിൽ കൂടരുത്. വീടിന്റെ വിസ്തീർണം 1000 ചതുരശ്രയടി വരെയേ ആകാവൂ.
സെബി മാത്യു