ന്യൂഡൽഹി: കോവിഡിനെത്തുടർന്നുള്ള നിരവധിയായ ആരോഗ്യപ്രശ്നങ്ങളുടെ പട്ടികയിലേക്ക് ഒന്നൂകൂടി. കോവിഡ് രോഗംബാധിച്ചശേഷമുള്ള മുടികൊഴിച്ചിൽ രോഗമുക്തിനേടിയശേഷവും തുടരുകയാണെന്നാണ് ഡൽഹി ഇന്ദ്രപ്രസ്ഥ ആശുപത്രിയിലെ ഡോക്ടർമാർ കണക്കുകൾ സഹിതം സമർഥിക്കുന്നത്.
ഇത്തരം രോഗികളുടെ എണ്ണത്തിൽ നൂറുശതമാനത്തിന്റെ വർധനയാണിപ്പോൾ. കോവിഡിനുമുന്പ് സാധാരണഗതിയിൽ ആഴ്ചയിൽ നാലോ അഞ്ചോ രോഗികളാണു മുടികൊഴിച്ചിനു ചികിത്സതേടിയെത്തിയിരുന്നതെങ്കിൽ കഴിഞ്ഞ മേയ് പകുതിയോടെ രോഗികളുടെ എണ്ണം ഇരട്ടിയിലധികമായി.
കോവിഡ് മുക്തരായി ഒരുമാസം വരെ സാധാരണഗതിയിൽ മുടികൊഴിച്ചിൽ അനുഭവപ്പെടാറുണ്ട്. ചിലരോഗികൾക്ക് രോഗബാധയുടെ സമയത്തും മുടികൊഴിച്ചിൽ ഉണ്ടാകാം. ഭക്ഷണശീലങ്ങളിലെ മാറ്റം, രോഗം ബാധിച്ച സമയത്തെ പനി, മാനസിക പിരിമുറുക്കം, ഉത്കണ്ഠ, പെട്ടെന്നനുഭവപ്പെടുന്ന ഹോർമോൺ വ്യതിയാനം, തുടങ്ങിയവയാണ് മുടികൊഴിച്ചിലിനുള്ള കാരണങ്ങളായി പറയപ്പെടുന്നത്.
കോവിഡിനുശേഷം മുടികൊഴിച്ചിൽ അനുഭവപ്പെടുന്ന രോഗികളുടെ എണ്ണം ഇരട്ടിയിലെത്തിയെന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ കോസ്മെറ്റിക് ആൻഡ് പ്ലാസ്റ്റിക് സർജറിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. ഷാഹിൻ പറഞ്ഞു.
കോവിഡനന്തര ആരോഗ്യപ്രശ്നങ്ങളാണ് ഇതിനു പ്രധാനകാരണം. പോഷകമൂല്യമുള്ള ഭക്ഷണത്തിന്റെ കുറവ്, ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനം, ഹോർമോൺ വ്യതിയാനം, വിറ്റാമിൻ ഡിയുടെ കുറവ് തുടങ്ങിയവയാണ് മുടികൊഴിച്ചിലിലേക്ക് നയിക്കുന്നത്. അതേസമയം, കോവിഡനന്തര രോഗികളിൽ മുടികൊഴിച്ചിൽ അനുഭവപ്പെടുന്നത് താത്കാലിക പ്രതിഭാസമാണെന്ന് കോസ്മെറ്റോളജി ആൻഡ് പ്ലാസ്റ്റിക് സർജറി സീനിയർ കൺസൾട്ടന്റ് കുൽദീപ് സിംഗ് പറഞ്ഞു.
കോവിഡിനുപിന്നാലെയുള്ള പനി ഉൾപ്പെടെ പ്രശ്നങ്ങളെത്തുടർന്ന് ശരീരംനേരിടേണ്ടിവരുന്ന ആഘാതമാണ് ഇതിനു കാരണം. സാധാരണഗതിയിൽ ഒരാൾക്ക് പ്രതിദിനം 100 മുടിയിഴകൾവരെ നഷ്ടമാകാം. ഇന്നാൽ ഈ അവസ്ഥയിൽ 300 മുതൽ 400 വരെ ആകുന്നുണ്ട്. വിറ്റാമിനും ഇരുന്പുസത്തും കൂടുതലായുള്ള ഭക്ഷണം ഉപയോഗിക്കുകയാണു പരിഹാരമെന്നും ഡോക്ടർമാർ പറയുന്നു. പോഷകസമൃദ്ധമായ ഭക്ഷണംകഴിച്ച് ആഴ്ചകൾക്കുശേഷവും മുടികൊഴിച്ചിൽ വ്യാപകമായാൽ മാത്രം ഡോക്ടർമാരെ സമീപിച്ചാൽ മതിയെന്നും അവർ നിർദേശിക്കുന്നു.
ഇത്തരം രോഗികളുടെ എണ്ണത്തിൽ നൂറുശതമാനത്തിന്റെ വർധനയാണിപ്പോൾ. കോവിഡിനുമുന്പ് സാധാരണഗതിയിൽ ആഴ്ചയിൽ നാലോ അഞ്ചോ രോഗികളാണു മുടികൊഴിച്ചിനു ചികിത്സതേടിയെത്തിയിരുന്നതെങ്കിൽ കഴിഞ്ഞ മേയ് പകുതിയോടെ രോഗികളുടെ എണ്ണം ഇരട്ടിയിലധികമായി.
കോവിഡ് മുക്തരായി ഒരുമാസം വരെ സാധാരണഗതിയിൽ മുടികൊഴിച്ചിൽ അനുഭവപ്പെടാറുണ്ട്. ചിലരോഗികൾക്ക് രോഗബാധയുടെ സമയത്തും മുടികൊഴിച്ചിൽ ഉണ്ടാകാം. ഭക്ഷണശീലങ്ങളിലെ മാറ്റം, രോഗം ബാധിച്ച സമയത്തെ പനി, മാനസിക പിരിമുറുക്കം, ഉത്കണ്ഠ, പെട്ടെന്നനുഭവപ്പെടുന്ന ഹോർമോൺ വ്യതിയാനം, തുടങ്ങിയവയാണ് മുടികൊഴിച്ചിലിനുള്ള കാരണങ്ങളായി പറയപ്പെടുന്നത്.
കോവിഡിനുശേഷം മുടികൊഴിച്ചിൽ അനുഭവപ്പെടുന്ന രോഗികളുടെ എണ്ണം ഇരട്ടിയിലെത്തിയെന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ കോസ്മെറ്റിക് ആൻഡ് പ്ലാസ്റ്റിക് സർജറിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. ഷാഹിൻ പറഞ്ഞു.
കോവിഡനന്തര ആരോഗ്യപ്രശ്നങ്ങളാണ് ഇതിനു പ്രധാനകാരണം. പോഷകമൂല്യമുള്ള ഭക്ഷണത്തിന്റെ കുറവ്, ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനം, ഹോർമോൺ വ്യതിയാനം, വിറ്റാമിൻ ഡിയുടെ കുറവ് തുടങ്ങിയവയാണ് മുടികൊഴിച്ചിലിലേക്ക് നയിക്കുന്നത്. അതേസമയം, കോവിഡനന്തര രോഗികളിൽ മുടികൊഴിച്ചിൽ അനുഭവപ്പെടുന്നത് താത്കാലിക പ്രതിഭാസമാണെന്ന് കോസ്മെറ്റോളജി ആൻഡ് പ്ലാസ്റ്റിക് സർജറി സീനിയർ കൺസൾട്ടന്റ് കുൽദീപ് സിംഗ് പറഞ്ഞു.
കോവിഡിനുപിന്നാലെയുള്ള പനി ഉൾപ്പെടെ പ്രശ്നങ്ങളെത്തുടർന്ന് ശരീരംനേരിടേണ്ടിവരുന്ന ആഘാതമാണ് ഇതിനു കാരണം. സാധാരണഗതിയിൽ ഒരാൾക്ക് പ്രതിദിനം 100 മുടിയിഴകൾവരെ നഷ്ടമാകാം. ഇന്നാൽ ഈ അവസ്ഥയിൽ 300 മുതൽ 400 വരെ ആകുന്നുണ്ട്. വിറ്റാമിനും ഇരുന്പുസത്തും കൂടുതലായുള്ള ഭക്ഷണം ഉപയോഗിക്കുകയാണു പരിഹാരമെന്നും ഡോക്ടർമാർ പറയുന്നു. പോഷകസമൃദ്ധമായ ഭക്ഷണംകഴിച്ച് ആഴ്ചകൾക്കുശേഷവും മുടികൊഴിച്ചിൽ വ്യാപകമായാൽ മാത്രം ഡോക്ടർമാരെ സമീപിച്ചാൽ മതിയെന്നും അവർ നിർദേശിക്കുന്നു.