കാബൂൾ: വടക്കുകഴിക്കൻ അഫ്ഗാനിസ്ഥാനിലെ നൂറിസ്താൻ പ്രവിശ്യയിൽ വ്യാഴാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ 150 പേർ മരിച്ചതായി താലിബാൻ അറിയിച്ചു. ദുരന്ത സ്ഥലത്തേക്കു രക്ഷാപ്രവർത്തകരെ കടത്തിവിടണമെന്നു താലിബാനോടു പ്രാദേശികഭരണകൂടം ആവശ്യപ്പെട്ടു. ബുധനാഴ്ച രാത്രിയോടെ പ്രദേശത്ത് കനത്തമഴയായിരുന്നെന്നു താലിബാൻ വക്താവ് സബീബുള്ള മജാഹിദീൻ പറഞ്ഞു. ദുരന്തബാധിത പ്രദേശത്ത് താലിബാന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.