ന്യൂഡൽഹി: നിയമസഭാ കൈയാങ്കളി കേസിൽ കേരള സർക്കാരിനു കനത്ത പ്രഹരം. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാഭ്യാസമന്ത്രി ഉൾപ്പെടെയുള്ള ഇടതു നേതാക്കൾ വിചാരണ നേരിടണമെന്നു സുപ്രീംകോടതി വിധിച്ചു. ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണു നടപടി. കേരള ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതി അപ്പീൽ തള്ളിയത്.
വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനു സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകാവുന്നതാണ്. കേസിൽ അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രണ്ടു വർഷമോ അതിലധികമോ ശിക്ഷയാണു വരുന്നതെങ്കിൽ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംഎൽഎമാർ അയോഗ്യരാകും.
പ്രതിചേർക്കപ്പെട്ട ആറു പേരിൽ വി. ശിവൻകുട്ടി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയാണ്. ഇ.പി. ജയരാജനും കെ.ടി. ജലീലും മുൻ മന്ത്രിമാരും. സി.കെ. സഹദേവൻ, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് മറ്റു പ്രതികൾ.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരേ പ്രതിപക്ഷം നടത്തിയ പ്രതിഷേധം സംഘർഷമായി കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടുവെന്നാണ് ക്രൈംബ്രാഞ്ച് കേസ്. സ്പീക്കറുടെ കസേര വലിച്ചെറിയുകയും മൈക്കുകളും എമർജൻസി ലാംപുകളും അടക്കമുള്ള വസ്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തു.
ഭരണപക്ഷ എംഎൽഎമാരുടെ സംരക്ഷണവലയത്തിൽ നിന്നാണു ധനമന്ത്രി ബജറ്റ് വായിച്ചത്. കേരള നിയമസഭയിലെ ഈ സംഘർഷം ദേശിയതലത്തിൽതന്നെ വലിയ ചർച്ചയായി.
ജനപ്രതിനിധികൾക്കുള്ള പരിരക്ഷ പ്രത്യേക പദവിയല്ലെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മറിച്ച്, ജനപ്രതിനിധികൾ എന്ന നിലയിൽ ഭയമോ പക്ഷപാതമോ ഇല്ലാതെ പ്രവർത്തിക്കുന്നതിനുള്ളതാണ്. ജനപ്രതിനിധികൾ അവരിൽ അർപ്പിക്കപ്പെട്ടിരിക്കുന്ന പൊതുതാത്പര്യത്തിന് അനുസൃതമായാണു പ്രവർത്തിക്കേണ്ടത്. പ്രത്യേക അവകാശത്തിന്റെയും പരിരക്ഷയുടെയും തണലിൽ ക്രിമിനൽ നിയമങ്ങളുടെ പരിധിയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനുമാകില്ല. നിയമസഭയിൽ നടന്ന അക്രമം ഒരിക്കലും സഭാ നടപടികളുടെ ഭാഗമായി കാണാൻ കഴിയില്ല. പൊതുമുതൽ നശിപ്പിക്കുന്നത് സഭയ്ക്കുള്ളിലെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കേസ് പിൻവലിക്കണം എന്നാവശ്യപ്പെടുന്ന അപേക്ഷതന്നെ ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കുന്നതാണ്. ഭരണഘടനയുടെ 194-ാം അനുച്ഛേദത്തിന്റെ തെറ്റായ വ്യാഖ്യാനവുമാണത്. നിയമസഭയിൽ അക്രമം നടന്നതിനു തെളിവില്ലെന്ന സർക്കാരിന്റെ വാദം കോടതി തള്ളി. തെളിവായി ഹാജരാക്കിയ വീഡിയോ ദൃശ്യത്തിലുള്ളത് സഭാ നടപടികൾ അല്ല. അതുകൊണ്ടുതന്നെ 194(2) വകുപ്പനുസരിച്ച് ജനപ്രതിനിധികൾക്കു ലഭിക്കേണ്ട പരിരക്ഷ ഇക്കാര്യത്തിൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
സെബി മാത്യു
വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനു സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകാവുന്നതാണ്. കേസിൽ അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രണ്ടു വർഷമോ അതിലധികമോ ശിക്ഷയാണു വരുന്നതെങ്കിൽ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംഎൽഎമാർ അയോഗ്യരാകും.
പ്രതിചേർക്കപ്പെട്ട ആറു പേരിൽ വി. ശിവൻകുട്ടി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയാണ്. ഇ.പി. ജയരാജനും കെ.ടി. ജലീലും മുൻ മന്ത്രിമാരും. സി.കെ. സഹദേവൻ, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് മറ്റു പ്രതികൾ.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരേ പ്രതിപക്ഷം നടത്തിയ പ്രതിഷേധം സംഘർഷമായി കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടുവെന്നാണ് ക്രൈംബ്രാഞ്ച് കേസ്. സ്പീക്കറുടെ കസേര വലിച്ചെറിയുകയും മൈക്കുകളും എമർജൻസി ലാംപുകളും അടക്കമുള്ള വസ്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തു.
ഭരണപക്ഷ എംഎൽഎമാരുടെ സംരക്ഷണവലയത്തിൽ നിന്നാണു ധനമന്ത്രി ബജറ്റ് വായിച്ചത്. കേരള നിയമസഭയിലെ ഈ സംഘർഷം ദേശിയതലത്തിൽതന്നെ വലിയ ചർച്ചയായി.
ജനപ്രതിനിധികൾക്കുള്ള പരിരക്ഷ പ്രത്യേക പദവിയല്ലെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മറിച്ച്, ജനപ്രതിനിധികൾ എന്ന നിലയിൽ ഭയമോ പക്ഷപാതമോ ഇല്ലാതെ പ്രവർത്തിക്കുന്നതിനുള്ളതാണ്. ജനപ്രതിനിധികൾ അവരിൽ അർപ്പിക്കപ്പെട്ടിരിക്കുന്ന പൊതുതാത്പര്യത്തിന് അനുസൃതമായാണു പ്രവർത്തിക്കേണ്ടത്. പ്രത്യേക അവകാശത്തിന്റെയും പരിരക്ഷയുടെയും തണലിൽ ക്രിമിനൽ നിയമങ്ങളുടെ പരിധിയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനുമാകില്ല. നിയമസഭയിൽ നടന്ന അക്രമം ഒരിക്കലും സഭാ നടപടികളുടെ ഭാഗമായി കാണാൻ കഴിയില്ല. പൊതുമുതൽ നശിപ്പിക്കുന്നത് സഭയ്ക്കുള്ളിലെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കേസ് പിൻവലിക്കണം എന്നാവശ്യപ്പെടുന്ന അപേക്ഷതന്നെ ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കുന്നതാണ്. ഭരണഘടനയുടെ 194-ാം അനുച്ഛേദത്തിന്റെ തെറ്റായ വ്യാഖ്യാനവുമാണത്. നിയമസഭയിൽ അക്രമം നടന്നതിനു തെളിവില്ലെന്ന സർക്കാരിന്റെ വാദം കോടതി തള്ളി. തെളിവായി ഹാജരാക്കിയ വീഡിയോ ദൃശ്യത്തിലുള്ളത് സഭാ നടപടികൾ അല്ല. അതുകൊണ്ടുതന്നെ 194(2) വകുപ്പനുസരിച്ച് ജനപ്രതിനിധികൾക്കു ലഭിക്കേണ്ട പരിരക്ഷ ഇക്കാര്യത്തിൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
സെബി മാത്യു