ന്യൂഡൽഹി: ഡൽഹി അന്ധേരിയ മോഡ് ലിറ്റിൽ ഫ്ളവർ പള്ളി പൊളിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എംപിമാരായ ഡീൻ കുര്യാക്കോസും, ഹൈബി ഈഡനും അമിത് ഷായുമായി ചർച്ച നടത്തി.
ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഇടവക ദേവാലയത്തിൽ ആരാധനയിൽ പങ്കെടുക്കുന്നതിൽ 90% മലയാളികളാണെന്നതിനാൽ കേരളത്തിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കിയ സംഭവമാണിത്. അതിനാൽ സർക്കാരിന്റെ ഭാഗത്തുനിന്നും അനുഭാവ പൂർണമായ സമീപനമുണ്ടാകണം. വിശ്വാസസംരക്ഷണത്തിന്റെയും ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായി പള്ളി അവിടെത്തന്നെ പുനഃസ്ഥാപിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.
ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഇടവക ദേവാലയത്തിൽ ആരാധനയിൽ പങ്കെടുക്കുന്നതിൽ 90% മലയാളികളാണെന്നതിനാൽ കേരളത്തിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കിയ സംഭവമാണിത്. അതിനാൽ സർക്കാരിന്റെ ഭാഗത്തുനിന്നും അനുഭാവ പൂർണമായ സമീപനമുണ്ടാകണം. വിശ്വാസസംരക്ഷണത്തിന്റെയും ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായി പള്ളി അവിടെത്തന്നെ പുനഃസ്ഥാപിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.