ന്യൂഡൽഹി: ആഗോള ഗുണത്തിനായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ച സഹായിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ പദ്ധതിക്കായി 186 കോടി രൂപയുടെ (രണ്ടരക്കോടി ഡോളർ) സഹായം അമേരിക്ക പ്രഖ്യാപിച്ചു.
അമേരിക്കൻ സൈനിക പിന്മാ റ്റം തുടരുമെങ്കിലും അഫ്ഗാനിസ്ഥാനിലെ താലിബാന്റെ അതിക്രമം തടയാനും സംഘർഷം അവസാനിപ്പിക്കാനും അമേരിക്ക സഹകരണം തുടരുമെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബ്ലിങ്കൻ പറഞ്ഞു. ഇന്ത്യ-പസഫിക് മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും ശ്രമിക്കും. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വിഷയങ്ങളിലും വിദേശകാര്യമന്ത്രിമാർ വിശദമായ ചർച്ച നടത്തി. ആഗോള ശക്തിയായുള്ള ഇന്ത്യയുടെ വളർച്ചയെ അമേരിക്ക സ്വാഗതം ചെയ്യുന്നു. ഏറ്റവും വിലപ്പെട്ട പങ്കാളിയാണ് ഇന്ത്യയെന്നും ബ്ലിങ്കൻ പറഞ്ഞു.
ഇതേസമയം, മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം, ഡൽഹിയിൽ കത്തോലിക്കാ പള്ളി ഇടിച്ചുനിരത്തിയ സംഭവം, ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയവയിൽ അമേരിക്കയുടെ ആശങ്ക സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ ഇന്ത്യയുമായുള്ള അനൗദ്യോഗിക ചർച്ചയിൽ ഉന്നയിച്ചതായി സൂചനയുണ്ട്. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും പരസ്യപ്രതികരണം പക്ഷേ ഒഴിവാക്കി.
കോവിഡ് മഹാമാരിക്ക് അന്ത്യം കാണാൻ ഇന്ത്യയും അമേരിക്കയും വാക്സിനിൽ അടക്കം സഹകരണം മെച്ചപ്പെടുത്തും. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും ലോകത്തിനാകെ നായകരാകുമെന്നും ആദ്യമായി ഇന്ത്യയിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. മഹാമാരിയുടെ തുടക്കത്തിൽ ഇന്ത്യ നൽകിയ സഹായത്തിനു നന്ദിയുണ്ട്. തിരികെ ഇന്ത്യയെ സഹായിക്കാനായതിൽ അഭിമാനവുമുണ്ടെന്ന് ബ്ലിങ്കൻ സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു. ആഗോളതലത്തിൽ ആളുകൾക്ക് താങ്ങാവുന്ന വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാനാണു ശ്രമമെന്നു മന്ത്രി ജയശങ്കറും കൂട്ടിച്ചേർത്തു.
കോവിഡിനെ തുടർന്നു മാന്ദ്യത്തിലായ സാന്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധവും നിക്ഷേപങ്ങളും ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു.
അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ സുരക്ഷാ ചർച്ചകൾ (ക്വാഡ്) ശക്തിപ്പെടുത്താൻ ഇന്നലെ ഡൽഹിയിൽ നടന്ന ഉന്നതതല ചർച്ചയിൽ ധാരണയായി. സമുദ്ര സുരക്ഷയ്ക്കായുള്ള സഹകരണം ബലപ്പെടുത്തും.
അമേരിക്കൻ സൈനിക പിന്മാ റ്റം തുടരുമെങ്കിലും അഫ്ഗാനിസ്ഥാനിലെ താലിബാന്റെ അതിക്രമം തടയാനും സംഘർഷം അവസാനിപ്പിക്കാനും അമേരിക്ക സഹകരണം തുടരുമെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബ്ലിങ്കൻ പറഞ്ഞു. ഇന്ത്യ-പസഫിക് മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും ശ്രമിക്കും. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വിഷയങ്ങളിലും വിദേശകാര്യമന്ത്രിമാർ വിശദമായ ചർച്ച നടത്തി. ആഗോള ശക്തിയായുള്ള ഇന്ത്യയുടെ വളർച്ചയെ അമേരിക്ക സ്വാഗതം ചെയ്യുന്നു. ഏറ്റവും വിലപ്പെട്ട പങ്കാളിയാണ് ഇന്ത്യയെന്നും ബ്ലിങ്കൻ പറഞ്ഞു.
ഇതേസമയം, മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം, ഡൽഹിയിൽ കത്തോലിക്കാ പള്ളി ഇടിച്ചുനിരത്തിയ സംഭവം, ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയവയിൽ അമേരിക്കയുടെ ആശങ്ക സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ ഇന്ത്യയുമായുള്ള അനൗദ്യോഗിക ചർച്ചയിൽ ഉന്നയിച്ചതായി സൂചനയുണ്ട്. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും പരസ്യപ്രതികരണം പക്ഷേ ഒഴിവാക്കി.
കോവിഡ് മഹാമാരിക്ക് അന്ത്യം കാണാൻ ഇന്ത്യയും അമേരിക്കയും വാക്സിനിൽ അടക്കം സഹകരണം മെച്ചപ്പെടുത്തും. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും ലോകത്തിനാകെ നായകരാകുമെന്നും ആദ്യമായി ഇന്ത്യയിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. മഹാമാരിയുടെ തുടക്കത്തിൽ ഇന്ത്യ നൽകിയ സഹായത്തിനു നന്ദിയുണ്ട്. തിരികെ ഇന്ത്യയെ സഹായിക്കാനായതിൽ അഭിമാനവുമുണ്ടെന്ന് ബ്ലിങ്കൻ സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു. ആഗോളതലത്തിൽ ആളുകൾക്ക് താങ്ങാവുന്ന വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാനാണു ശ്രമമെന്നു മന്ത്രി ജയശങ്കറും കൂട്ടിച്ചേർത്തു.
കോവിഡിനെ തുടർന്നു മാന്ദ്യത്തിലായ സാന്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധവും നിക്ഷേപങ്ങളും ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു.
അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ സുരക്ഷാ ചർച്ചകൾ (ക്വാഡ്) ശക്തിപ്പെടുത്താൻ ഇന്നലെ ഡൽഹിയിൽ നടന്ന ഉന്നതതല ചർച്ചയിൽ ധാരണയായി. സമുദ്ര സുരക്ഷയ്ക്കായുള്ള സഹകരണം ബലപ്പെടുത്തും.