ബാരാബങ്കി (യുപി): ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ ഡബിൾഡക്കർ ബസിന്റെ പിന്നിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 18 പേർ മരിച്ചു. 25 പേർക്കു പരിക്കേറ്റു. ഇതിൽ ഏതാനും പേരുടെ നില ഗുരുതമാണ്. ലക്നോ-അയോധ്യ ദേശീയപാതയിൽ രാം സ്നേഹി ഘട്ടിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം.
പഞ്ചാബിലും ഹരിയാനയിലും നെൽപ്പാടങ്ങളിലെ നടീൽ ജോലികൾക്കുശേഷം നാട്ടിലേക്കുപോയ ബീഹാറിൽനിന്നുള്ള തൊഴിലാളികളാണു മരിച്ചവരിലേറെയും. യാത്രയ്ക്കിടെ ആക്സിൽ തകർന്ന ഡബിൾഡക്കർ ബസ് നിർത്തിയിട്ട് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ അമിത വേഗത്തിലെത്തിയ ട്രക്ക് ബസിന്റെ പിന്നിലിടിക്കുകയായിരുന്നു.
130ഓളം പേരാണ് ബസിലുണ്ടായിരുന്നത്. കനത്ത മഴയ്ക്കിടെയായിരുന്നു അപകടം. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒട്ടേറെ തൊഴിലാളികൾ പുറത്തിറങ്ങി നിൽക്കുകയായിരുന്നു. ബസിനുള്ളിൽ വിശ്രമിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. 11 പേർ അപകടസ്ഥലത്തും ഏഴുപേർ ആശുപത്രിയിലും മരണത്തിനു കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റവരെ ലക്നോയിലേക്കു കൊണ്ടുപോയെന്ന് ലക്നോ സോൺ എഡിജിപി എസ്.എൻ. സബാത്ത് അറിയിച്ചു.
അപടകത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരണമടഞ്ഞവരുടെ ആശ്രിതർക്ക് രണ്ടുലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു.
പഞ്ചാബിലും ഹരിയാനയിലും നെൽപ്പാടങ്ങളിലെ നടീൽ ജോലികൾക്കുശേഷം നാട്ടിലേക്കുപോയ ബീഹാറിൽനിന്നുള്ള തൊഴിലാളികളാണു മരിച്ചവരിലേറെയും. യാത്രയ്ക്കിടെ ആക്സിൽ തകർന്ന ഡബിൾഡക്കർ ബസ് നിർത്തിയിട്ട് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ അമിത വേഗത്തിലെത്തിയ ട്രക്ക് ബസിന്റെ പിന്നിലിടിക്കുകയായിരുന്നു.
130ഓളം പേരാണ് ബസിലുണ്ടായിരുന്നത്. കനത്ത മഴയ്ക്കിടെയായിരുന്നു അപകടം. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒട്ടേറെ തൊഴിലാളികൾ പുറത്തിറങ്ങി നിൽക്കുകയായിരുന്നു. ബസിനുള്ളിൽ വിശ്രമിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. 11 പേർ അപകടസ്ഥലത്തും ഏഴുപേർ ആശുപത്രിയിലും മരണത്തിനു കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റവരെ ലക്നോയിലേക്കു കൊണ്ടുപോയെന്ന് ലക്നോ സോൺ എഡിജിപി എസ്.എൻ. സബാത്ത് അറിയിച്ചു.
അപടകത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരണമടഞ്ഞവരുടെ ആശ്രിതർക്ക് രണ്ടുലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു.