ബെയ്ജിംഗ്: ചൈന വീണ്ടും ആണവ മിസൈൽ വിക്ഷേപണികൾ (സിലോ ഫീൽഡ്) വ്യാപകമായി നിർമിക്കുന്നതായി റിപ്പോർട്ട്. നിർമാണം പൂർത്തിയാകുന്പോൾ 110 മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ളതാകും ഈ കേന്ദ്രമെന്നു ഫെഡറേഷൻ ഓഫ് അമേരിക്കൻ സയിന്റിസ്റ്റ്സ് (എഫ്എഎസ്) സാറ്റലൈറ്റ് ഇമേജുകളുടെ അടിസ്ഥാനത്തിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ അണ്വായുധ നിർമാണത്തിൽ അമേരിക്കൻ പ്രതിരോധമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി.
പടിഞ്ഞാറൻ ചൈനയിൽ അടുത്തിടെ നിർമിക്കുന്ന രണ്ടാമത്തെ സിലോ ഫീൽഡാണിത്. ഗൻസു പ്രവിശ്യയിലെ യുമെനിൽ 120 സിലോകൾ കണ്ടെത്തിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. യുമെന് 380 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ഹമിയിലാണു പുതിയ സിലോ ഫീൽഡ്. ആരംഭദശയിലാണു നിർമാണകേന്ദ്രം.
യുമെനിലും ഇന്നര്‍ മംഗോളിയയിലെ ജിലന്തായ് നഗരത്തിന് അടുത്ത കേന്ദ്രത്തിലുമായി 250 സിലോകളാണു പീപ്പിൾസ് ലിബറേഷൻ ആർമിയുടെ റോക്കറ്റ് ഫോഴ്സിനായി ഒരുങ്ങുന്നതെന്നു എഫ്എഎസ് ഗവേഷകരായ മാറ്റ് കോർഡയും ഹാൻസ് ക്രിസ്റ്റൻസനും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പുതുതായി നിർമിക്കുന്ന സിലോ വിക്ഷേപണ സജ്ജമാക്കുമോ അതോ ശ്രദ്ധ തിരിക്കാനുള്ള നാടകമാണോ എന്ന കാര്യത്തിൽ ഗവേഷകർക്കു വ്യക്തതയില്ല. എത്ര ആണവ പോർമുനകൾ ഓരോ സിലോയും വഹിക്കുമെന്ന കാര്യവും വ്യക്തമല്ല. അതേസമയം, ഇവയെല്ലാം പ്രവർത്തന സജ്ജമായാൽ 250നും 350നും ഇടയിൽ ആണവ പോർമുനകൾ ചൈനയുടെ കൈവശമുണ്ടാകും.
ആണവ പോർമുനകളുടെ എണ്ണം ഇരട്ടിയാക്കാനാണു ചൈനീസ് നീക്കമെന്നു പെന്റഗണ്‍ കഴിഞ്ഞ വർഷം ആരോപിച്ചിരുന്നു.
പടിഞ്ഞാറൻ ചൈനയിൽ അടുത്തിടെ നിർമിക്കുന്ന രണ്ടാമത്തെ സിലോ ഫീൽഡാണിത്. ഗൻസു പ്രവിശ്യയിലെ യുമെനിൽ 120 സിലോകൾ കണ്ടെത്തിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. യുമെന് 380 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ഹമിയിലാണു പുതിയ സിലോ ഫീൽഡ്. ആരംഭദശയിലാണു നിർമാണകേന്ദ്രം.
യുമെനിലും ഇന്നര്‍ മംഗോളിയയിലെ ജിലന്തായ് നഗരത്തിന് അടുത്ത കേന്ദ്രത്തിലുമായി 250 സിലോകളാണു പീപ്പിൾസ് ലിബറേഷൻ ആർമിയുടെ റോക്കറ്റ് ഫോഴ്സിനായി ഒരുങ്ങുന്നതെന്നു എഫ്എഎസ് ഗവേഷകരായ മാറ്റ് കോർഡയും ഹാൻസ് ക്രിസ്റ്റൻസനും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പുതുതായി നിർമിക്കുന്ന സിലോ വിക്ഷേപണ സജ്ജമാക്കുമോ അതോ ശ്രദ്ധ തിരിക്കാനുള്ള നാടകമാണോ എന്ന കാര്യത്തിൽ ഗവേഷകർക്കു വ്യക്തതയില്ല. എത്ര ആണവ പോർമുനകൾ ഓരോ സിലോയും വഹിക്കുമെന്ന കാര്യവും വ്യക്തമല്ല. അതേസമയം, ഇവയെല്ലാം പ്രവർത്തന സജ്ജമായാൽ 250നും 350നും ഇടയിൽ ആണവ പോർമുനകൾ ചൈനയുടെ കൈവശമുണ്ടാകും.
ആണവ പോർമുനകളുടെ എണ്ണം ഇരട്ടിയാക്കാനാണു ചൈനീസ് നീക്കമെന്നു പെന്റഗണ്‍ കഴിഞ്ഞ വർഷം ആരോപിച്ചിരുന്നു.