ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ലിംഗായത്ത് നേതാവ് ബസവരാജ് ബൊമ്മെയെ(61) തെരഞ്ഞെടുത്തു. ഇന്നലെ ചേർന്ന നിയമസഭാ കക്ഷി യോഗമാണു ബൊമ്മെയെ നേതാവായി തെരഞ്ഞടുത്തത്. കേന്ദ്ര നിരീക്ഷകരായി കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാനും ജി. കിഷൻ റെഡ്ഢിയും നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തു.
ബസവരാജ് ബൊമ്മെ ഇന്നുസത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. യെദിയൂരപ്പ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു ബൊമ്മെ.
മുൻ കർണാടക മുഖ്യമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എസ്.ആർ. ബൊമ്മെയുടെ മകനാണു ബസവരാജ്. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ഉറ്റ അനുയായി ആണ് ഇദ്ദേഹം. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബൊമ്മെയുടെ പേര് യെദിയൂരപ്പയാണു നിർദേശിച്ചത്.
ജനതാദളിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച ബസവരാജ് 2008ലാണ് ബിജെപിയിൽ ചേർന്നത്. 1960 ജനുവരി 28നാണു ജനനം. 1956നുശേഷം കർണാടകയിലെ 21 മുഖ്യമന്ത്രിമാരിൽ ഒന്പതു പേർ ലിംഗായത്ത് വിഭാഗക്കാരാണ്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിൽ 90 എണ്ണത്തിൽ ലിംഗായത്ത് വിഭാഗത്തിനു നിർണായക സ്വാധീനമുണ്ട്.
മുരുഗേഷ് നിറാനി, അരവിന്ദ് ബെല്ലാഡ്, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, സി.ടി. രവി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു.
ബസവരാജ് ബൊമ്മെ ഇന്നുസത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. യെദിയൂരപ്പ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു ബൊമ്മെ.
മുൻ കർണാടക മുഖ്യമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എസ്.ആർ. ബൊമ്മെയുടെ മകനാണു ബസവരാജ്. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ഉറ്റ അനുയായി ആണ് ഇദ്ദേഹം. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബൊമ്മെയുടെ പേര് യെദിയൂരപ്പയാണു നിർദേശിച്ചത്.
ജനതാദളിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച ബസവരാജ് 2008ലാണ് ബിജെപിയിൽ ചേർന്നത്. 1960 ജനുവരി 28നാണു ജനനം. 1956നുശേഷം കർണാടകയിലെ 21 മുഖ്യമന്ത്രിമാരിൽ ഒന്പതു പേർ ലിംഗായത്ത് വിഭാഗക്കാരാണ്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിൽ 90 എണ്ണത്തിൽ ലിംഗായത്ത് വിഭാഗത്തിനു നിർണായക സ്വാധീനമുണ്ട്.
മുരുഗേഷ് നിറാനി, അരവിന്ദ് ബെല്ലാഡ്, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, സി.ടി. രവി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു.