ന്യൂഡൽഹി: പെഗാസസ് ചാരപ്പണിയെക്കുറിച്ചു സുപ്രീംകോടതി നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്നും സർവകക്ഷി യോഗം വിളിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മമത ബാനർജി. കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി മമത ഇന്നു നടത്തുന്ന കൂടിക്കാഴ്ചകൾക്കു രാഷ്ട്രീയപ്രാധാന്യമേറെയാണ്. മമത ദേശീയ രാഷ്ട്രീയത്തിലേക്കു കടക്കുകയാണെന്നും പ്രതിപക്ഷ നേതൃത്വത്തിലേക്കു വരുമെന്നും റിപ്പോർട്ടുകളുണ്ട്.
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ പ്രധാനമന്ത്രിയെ കണ്ടതു സാധാരണയുള്ള കൂടിക്കാഴ്ചയാണെന്ന് അവർ പറഞ്ഞു. കോവിഡ് സ്ഥിതിയും വാക്സിൻ വിതരണവും ചർച്ച ചെയ്തു. കൂടുതൽ വാക്സിൻ വേണമെന്നു പറഞ്ഞു. പ്രധാനമന്ത്രി എന്തു പറഞ്ഞുവെന്നു താൻ പറയരുതല്ലോയെന്നും മമത കൂട്ടിച്ചേർത്തു.
യാസ് ചുഴലിക്കാറ്റിലെ നാശനഷ്ടം വിലയിരുത്താൻ മേയിൽ ബംഗാളിലെത്തിയ മോദിയെ കാണാൻ മമത കൂട്ടാക്കിയിരുന്നില്ല. ഇതിനു പിന്നാലെ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബദ്ധോപധ്യായയെ കേന്ദംര ഡൽഹിക്കു വിളിപ്പിച്ചിരുന്നു.
മേയ് 31ന് വിരമിച്ച ആലാപനെ ബംഗാൾ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചാണു മമത തിരിച്ചടിച്ചത്. മോദിക്കെതിരേയുള്ള പോരാട്ടം കടുപ്പിച്ചുകൊണ്ട് പെഗാസസ് വിഷയത്തിൽ മുൻ സുപ്രീംകോടതി ജഡ്ജിയെ അന്വേഷണ കമ്മീഷനായി ബംഗാൾ സർക്കാർ നിയമിച്ചതിനു പിന്നാലെയാണു ഇന്നലെ ഡൽഹിയിലെത്തി മോദിയെ മമത കണ്ടത്.
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ പ്രധാനമന്ത്രിയെ കണ്ടതു സാധാരണയുള്ള കൂടിക്കാഴ്ചയാണെന്ന് അവർ പറഞ്ഞു. കോവിഡ് സ്ഥിതിയും വാക്സിൻ വിതരണവും ചർച്ച ചെയ്തു. കൂടുതൽ വാക്സിൻ വേണമെന്നു പറഞ്ഞു. പ്രധാനമന്ത്രി എന്തു പറഞ്ഞുവെന്നു താൻ പറയരുതല്ലോയെന്നും മമത കൂട്ടിച്ചേർത്തു.
യാസ് ചുഴലിക്കാറ്റിലെ നാശനഷ്ടം വിലയിരുത്താൻ മേയിൽ ബംഗാളിലെത്തിയ മോദിയെ കാണാൻ മമത കൂട്ടാക്കിയിരുന്നില്ല. ഇതിനു പിന്നാലെ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബദ്ധോപധ്യായയെ കേന്ദംര ഡൽഹിക്കു വിളിപ്പിച്ചിരുന്നു.
മേയ് 31ന് വിരമിച്ച ആലാപനെ ബംഗാൾ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചാണു മമത തിരിച്ചടിച്ചത്. മോദിക്കെതിരേയുള്ള പോരാട്ടം കടുപ്പിച്ചുകൊണ്ട് പെഗാസസ് വിഷയത്തിൽ മുൻ സുപ്രീംകോടതി ജഡ്ജിയെ അന്വേഷണ കമ്മീഷനായി ബംഗാൾ സർക്കാർ നിയമിച്ചതിനു പിന്നാലെയാണു ഇന്നലെ ഡൽഹിയിലെത്തി മോദിയെ മമത കണ്ടത്.