ന്യൂഡൽഹി: മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളിൽ അവർ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകൾ കുട്ടികൾക്ക് സായുധ പരിശീലനം നൽകുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ പറഞ്ഞത്. കുട്ടികളെ സംഘത്തിലേക്ക് എത്തിച്ചശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും സുരക്ഷാ സേനയുടെ നീക്കങ്ങൾ മുൻകൂട്ടി മനസിലാക്കി വിവരം അറിയിക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞു.
ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകൾ കുട്ടികൾക്ക് സായുധ പരിശീലനം നൽകുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ പറഞ്ഞത്. കുട്ടികളെ സംഘത്തിലേക്ക് എത്തിച്ചശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും സുരക്ഷാ സേനയുടെ നീക്കങ്ങൾ മുൻകൂട്ടി മനസിലാക്കി വിവരം അറിയിക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞു.