ന്യൂഡൽഹി: കേരളത്തിനു കൂടുതൽ വാക്സിൻ നൽകാമെന്ന ഉറപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി. ഇടത് എംപിമാരുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിന് കൂടുതൽ വാക്സിൻ ഡോസുകൾ നൽകാമെന്ന് ഉറപ്പു നൽകിയത്. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപിയുടെ നേതൃത്വത്തിൽ പാർലമെന്റ് മന്ദിരത്തിലെ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. എംപിമാരായ ബിനോയ് വിശ്വം, എം.വി. ശ്രേയാംസ്കുമാർ, സോമപ്രസാദ്, ജോണ് ബ്രിട്ടാസ്, വി. ശിവദാസൻ, എ.എം. ആരിഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മികച്ച രീതിയിൽ കോവിഡ് വാക്സിനേഷൻ നടത്തിവരുന്ന സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. ഉൗഴമനുസരിച്ച് സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്പോൾ കേരളത്തിന് പ്രാമുഖ്യവും പ്രത്യേക പരിഗണനയും നൽകുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന് കൂടുതൽ ഡോസ് വാക്സിൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് മാസത്തിനുള്ളിൽ കേരളത്തിന് 60 ലക്ഷം ഡോസ് വാക്സിൻ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്രത്തിൽനിന്ന് ആവശ്യത്തിന് വാക്സിൻ ലഭിക്കുന്നില്ല എന്നതാണ് ഇപ്പോൾ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇതുവരെ സംസ്ഥാനത്ത് 1,79,0 3,860 ഡോസ് വാക്സിനുകൾ ലഭിച്ചു. ഇതിൽ ഒരുതുള്ളി പോലും വാക്സിൻ സംസ്ഥാനം പാഴാക്കിയിട്ടില്ല. ലഭിച്ച വാക്സിൻ ഡോസുകളിൽ കേരളത്തിന്റെ ഉപയോഗ നിരക്ക് 105.8 ശതമാനമാണ്.
എന്നാൽ, ഒരു ദിവസത്തെ കുത്തിവയ്പിനുപോലും നിലവിൽ വാക്സിനുകൾ സ്റ്റോക്കില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് 2021 ജൂലൈ എട്ടിന് സംസ്ഥാനം സന്ദർശിച്ച കേന്ദ്രസംഘത്തോട് 90 ലക്ഷം വാക്സിൻ ഡോസുകൾ കൂടി അടിയന്തരമായി ലഭ്യമാക്കാൻ സംസ്ഥാനം അഭ്യർഥിച്ചിരുന്നു. കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് കേരളത്തിന് അധിക ഡോസ് വാക്സിനുകൾ നൽകണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത്, കേരളം ആവശ്യപ്പെട്ട വാക്സിൻ ഡോസുകൾ എത്രയും വേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ഇടത് എംപിമാർ ആരോഗ്യ മന്ത്രിക്കു സമർപ്പിച്ചു.
മികച്ച രീതിയിൽ കോവിഡ് വാക്സിനേഷൻ നടത്തിവരുന്ന സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. ഉൗഴമനുസരിച്ച് സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്പോൾ കേരളത്തിന് പ്രാമുഖ്യവും പ്രത്യേക പരിഗണനയും നൽകുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന് കൂടുതൽ ഡോസ് വാക്സിൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് മാസത്തിനുള്ളിൽ കേരളത്തിന് 60 ലക്ഷം ഡോസ് വാക്സിൻ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്രത്തിൽനിന്ന് ആവശ്യത്തിന് വാക്സിൻ ലഭിക്കുന്നില്ല എന്നതാണ് ഇപ്പോൾ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇതുവരെ സംസ്ഥാനത്ത് 1,79,0 3,860 ഡോസ് വാക്സിനുകൾ ലഭിച്ചു. ഇതിൽ ഒരുതുള്ളി പോലും വാക്സിൻ സംസ്ഥാനം പാഴാക്കിയിട്ടില്ല. ലഭിച്ച വാക്സിൻ ഡോസുകളിൽ കേരളത്തിന്റെ ഉപയോഗ നിരക്ക് 105.8 ശതമാനമാണ്.
എന്നാൽ, ഒരു ദിവസത്തെ കുത്തിവയ്പിനുപോലും നിലവിൽ വാക്സിനുകൾ സ്റ്റോക്കില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് 2021 ജൂലൈ എട്ടിന് സംസ്ഥാനം സന്ദർശിച്ച കേന്ദ്രസംഘത്തോട് 90 ലക്ഷം വാക്സിൻ ഡോസുകൾ കൂടി അടിയന്തരമായി ലഭ്യമാക്കാൻ സംസ്ഥാനം അഭ്യർഥിച്ചിരുന്നു. കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് കേരളത്തിന് അധിക ഡോസ് വാക്സിനുകൾ നൽകണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത്, കേരളം ആവശ്യപ്പെട്ട വാക്സിൻ ഡോസുകൾ എത്രയും വേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ഇടത് എംപിമാർ ആരോഗ്യ മന്ത്രിക്കു സമർപ്പിച്ചു.