കോൽക്കത്ത: കേന്ദ്രസർക്കാരിനെ പദ്മവ്യൂഹത്തിലാക്കി പെഗാസസ് ഫോൺചോർത്തലിൽ ജുഡീ ഷൽ അന്വേഷണത്തിനു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തീരുമാനം. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ പ്രതിപക്ഷനിരയെ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെ ഡൽഹിയിലേക്കു യാത്രതിരിക്കുന്നതിനു തൊട്ടുമുന്‍പാണ് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് മദൻ ബി. ലോകുറും കൽക്കട്ട ഹൈക്കോടതി മുൻ ചീഫ്ജസ്റ്റീസ് ജ്യോതിർമയി ഭട്ടാചാര്യയും അടങ്ങുന്ന രണ്ടംഗ അന്വേഷണസമിതിയെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
രാജ്യത്തെ പ്രമുഖ രാഷ്ട്രീയനേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയുമുൾപ്പെടെ ഫോൺചോർത്തിയെന്ന ആരോപണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരികയാണു ലക്ഷ്യം. അന്വേഷണത്തിനു കേന്ദ്രസർക്കാരിനെ നിർബന്ധിതരാക്കുകയാണു ലക്ഷ്യമെന്നു മമത പ്രഖ്യാപിക്കുകയും ചെയ്തു.
രാജ്യത്തെ പ്രമുഖ രാഷ്ട്രീയനേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയുമുൾപ്പെടെ ഫോൺചോർത്തിയെന്ന ആരോപണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരികയാണു ലക്ഷ്യം. അന്വേഷണത്തിനു കേന്ദ്രസർക്കാരിനെ നിർബന്ധിതരാക്കുകയാണു ലക്ഷ്യമെന്നു മമത പ്രഖ്യാപിക്കുകയും ചെയ്തു.