ബംഗളൂരു: ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ കാലഘട്ടത്തിൽ വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന പ്രമുഖ നടി ജയന്തി(76)അന്തരിച്ചു. ഇന്നലെ വെളുപ്പിന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. നാലുവർഷമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്നു വിശ്രമത്തിലായിരുന്നു. മൃതദേഹം സംസ്കരിച്ചു.
എംജിആർ, എൻ.ടി. രാമറാവു, ജമിനി ഗണേശൻ, ഡോ. രാജ്കുമാർ എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ നായികയായിരുന്ന ജയന്തി കന്നഡ സിനിമയിലെ അഭിനയ ശാരദ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, മറാഠി ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചു.
1962ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത പാലാട്ടുകോമൻ എന്ന സിനിമയിലൂടെയാണ് മലയാളികൾക്കു സുപരിചിതയായത്. പിന്നീട് 1965ൽ പുറത്തിറങ്ങിയ കാട്ടുപൂക്കൾ, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗർണമി, വിലക്കപ്പെട്ട കനി എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. 2011 ൽ പുറത്തിറങ്ങിയ കന്നഡ സിനിമ നമിത ഐ ലവ് യു ആണ് അവസാനചിത്രം. 2016ൽ നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ ബ്രൗണ്‍ നേഷൻ എന്ന അമേരിക്കൻ കോമഡി സീരിയലിലും വേഷമിട്ടു. നാലുതവണ മികച്ച നടിക്കുള്ള കർണാടക സർക്കാരിന്റെ അവാർഡും രണ്ടുതവണ മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു, മികച്ച നടിക്കുള്ളഫിലിം ഫെയർ പുരസ്കാരം രണ്ടു തവണ സ്വന്തമാക്കി.
എംജിആർ, എൻ.ടി. രാമറാവു, ജമിനി ഗണേശൻ, ഡോ. രാജ്കുമാർ എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ നായികയായിരുന്ന ജയന്തി കന്നഡ സിനിമയിലെ അഭിനയ ശാരദ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, മറാഠി ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചു.
1962ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത പാലാട്ടുകോമൻ എന്ന സിനിമയിലൂടെയാണ് മലയാളികൾക്കു സുപരിചിതയായത്. പിന്നീട് 1965ൽ പുറത്തിറങ്ങിയ കാട്ടുപൂക്കൾ, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗർണമി, വിലക്കപ്പെട്ട കനി എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. 2011 ൽ പുറത്തിറങ്ങിയ കന്നഡ സിനിമ നമിത ഐ ലവ് യു ആണ് അവസാനചിത്രം. 2016ൽ നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ ബ്രൗണ്‍ നേഷൻ എന്ന അമേരിക്കൻ കോമഡി സീരിയലിലും വേഷമിട്ടു. നാലുതവണ മികച്ച നടിക്കുള്ള കർണാടക സർക്കാരിന്റെ അവാർഡും രണ്ടുതവണ മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു, മികച്ച നടിക്കുള്ളഫിലിം ഫെയർ പുരസ്കാരം രണ്ടു തവണ സ്വന്തമാക്കി.