ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കിസാൻ പാർലമെന്റ് ഇന്നലെ നയിച്ചത് വനിതകൾ. സിംഗു അതിർത്തിയിൽ നിന്നെത്തിയ വനിത കർഷകരാണ് ഇന്നലെ കിസാൻ പാർലമെന്റ് നടത്തിയത്.
കൃഷിയുടെയും വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും കാര്യത്തിൽ കേന്ദ്ര സർക്കാർ പാസാക്കിയതെല്ലാം തന്നെ കരിനിയമങ്ങളാണെന്ന് കിസാൻ പാർലമെന്റിൽ പങ്കെടുത്ത വനിതകൾ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്നു കാർഷിക നിയമങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നവയാണ്. കർഷകരുടെ രക്തവും വിയർപ്പും പാഴാക്കാനുള്ളതല്ല. അത് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ളതാണ്. സർക്കാർ പാസാക്കിയ ഈ നിയമങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. അതിനെതിരേ പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്നും കിസാൻ പാർലമന്റ് വ്യക്തമാക്കി.
കൃഷിയുടെയും വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും കാര്യത്തിൽ കേന്ദ്ര സർക്കാർ പാസാക്കിയതെല്ലാം തന്നെ കരിനിയമങ്ങളാണെന്ന് കിസാൻ പാർലമെന്റിൽ പങ്കെടുത്ത വനിതകൾ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്നു കാർഷിക നിയമങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നവയാണ്. കർഷകരുടെ രക്തവും വിയർപ്പും പാഴാക്കാനുള്ളതല്ല. അത് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ളതാണ്. സർക്കാർ പാസാക്കിയ ഈ നിയമങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. അതിനെതിരേ പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്നും കിസാൻ പാർലമന്റ് വ്യക്തമാക്കി.