ഇസ്ലാമാബാദ്: പാക് അധിനിവേശ കാഷ്മീരിലെ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇമ്രാൻഖാന്റെ പാക്കിസ്ഥാൻ തെഹ്രിക് -ഇ -ഇസാഫ് പാർട്ടിക്കു (പിടിഐ) വിജയം. തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും ഇന്ത്യയുടെ സഹായം തേടുമെന്നും പിഎംഎൽ-എൻ സ്ഥാനാർഥി പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്ന 45 അംഗ നിയമസഭയിൽ പിടിഐ 25 സീറ്റും പാക്കിസ്ഥാൻ പീപ്പിൾ പാർട്ടി (പിപിപി) 11 സീറ്റും പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) ആറ് സീറ്റും നേടി.
ജമ്മു കാഷ്മീർ പീപ്പിൾ പാർട്ടി (ജെകെപിപി), ഓൾ ജമ്മു കാഷ്മീർ മുസ്ലിം കോൺഫറൻസ് (എജെകെഎംസി) പാർട്ടികൾ ഒരു സീറ്റ് വീതം നേടിയതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, ഇന്ത്യയുടെ സഹായം തേടുമെന്നു പ്രഖ്യാപിച്ച എൽഎ-35 ജമ്മു-2 മണ്ഡലത്തിലെ പിഎംഎൽ-എൻ സ്ഥാനാർഥി ചൗധരി മുഹമ്മദ് ഇസ്മയിൽ ഗുജ്ജാറിനോടു പാർട്ടി വിശദീകരണം തേടി.
തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്ര ത്തിൽനിന്ന് പോളിംഗ് ഏജന്റു മാരെ പുറത്താക്കി. പ്രാദേശിക ഭരണകൂടം അന്വേഷണം നടത്തിയില്ലെങ്കിൽ ഇന്ത്യയുടെ സഹായം തേടുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ഞായറാഴ്ചയാണ് ഇസ്മയിൽ പറഞ്ഞത്.
ജമ്മു കാഷ്മീർ പീപ്പിൾ പാർട്ടി (ജെകെപിപി), ഓൾ ജമ്മു കാഷ്മീർ മുസ്ലിം കോൺഫറൻസ് (എജെകെഎംസി) പാർട്ടികൾ ഒരു സീറ്റ് വീതം നേടിയതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, ഇന്ത്യയുടെ സഹായം തേടുമെന്നു പ്രഖ്യാപിച്ച എൽഎ-35 ജമ്മു-2 മണ്ഡലത്തിലെ പിഎംഎൽ-എൻ സ്ഥാനാർഥി ചൗധരി മുഹമ്മദ് ഇസ്മയിൽ ഗുജ്ജാറിനോടു പാർട്ടി വിശദീകരണം തേടി.
തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്ര ത്തിൽനിന്ന് പോളിംഗ് ഏജന്റു മാരെ പുറത്താക്കി. പ്രാദേശിക ഭരണകൂടം അന്വേഷണം നടത്തിയില്ലെങ്കിൽ ഇന്ത്യയുടെ സഹായം തേടുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ഞായറാഴ്ചയാണ് ഇസ്മയിൽ പറഞ്ഞത്.