തുടക്കം മുതൽ ഓസ്ട്രേലിയയുടെ ആക്രമണമായിരുന്നു. 10-ാം മിനിറ്റിൽ ഡാനിയൽ ബെയ്ൽ പെനൽറ്റി കോർണറിലൂടെ ഓസ്ട്രേലിയയെ മുന്നിലെത്തിച്ചു. 21-ാം മിനിറ്റിൽ ഓസ്ട്രേലിയ ലീഡ് ഉയർത്തി. ഇതും പെനൽറ്റി കോർണറിൽനിന്നായിരുന്നു. ജെർമി ഹെവാർഡാണു ഗോൾ നേടിയത്. രണ്ടു മിനിറ്റുകഴിഞ്ഞ് ഇന്ത്യയുടെ വല മൂന്നാമതും കുലുങ്ങി. ഫ്ളൈൻ ഒഗിൽവിയാണു ഗോൾ നേടിയത്. 26-ാം മിനിറ്റിൽ ജോഷ്വ ബെൽറ്റ്സ് ഓസ്ട്രേലിയയുടെ നാലാം ഗോളും നേടി.
രണ്ടും പകുതി തുടങ്ങി നാലു മിനിറ്റായപ്പോൾ ഇന്ത്യ ഒരു ഗോൾ മടക്കി. ദിൽപ്രീത് സിംഗിന്റെ വകയായിരുന്നു ഗോൾ. പിന്നീട് മൂന്ന് തവണകൂടി ഇന്ത്യൻ വല കുലുങ്ങി.